പിഎൻബി ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്; ഇക്കുറി നടന്നത് 2600 ​കോടിയുടെ തട്ടിപ്പെന്ന് റിപ്പോർട്ട്

പിഎൻബി ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്; ഇക്കുറി നടന്നത് 2600 ​കോടിയുടെ തട്ടിപ്പെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്. ഐ.എൽ&എഫ്.എസ് തമിഴ്നാട് പവർ എന്ന സ്ഥാപനമാണ് വായ്പ തട്ടിപ്പ് നടത്തിയത്. ഇവരുടെ വായ്പ ബാങ്ക് എൻ.പി.എയുടെ ഭാഗമാക്കി. ഇക്കാര്യങ്ങൾ പഞ്ചാബ് നാഷണൽ ബാങ്ക് തന്നെയാണ് ആർ.ബി.ഐയെ അറിയിച്ചത്.

നീരവ് മോദി 824 കോടിയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെയാണ് പി.എൻ.ബിയിൽ നിന്നും വീണ്ടും ഇത്തരം വാർത്ത പുറത്ത് വരുന്നത്. ഐ.എൽ&എഫ്.എസ് തമിഴ്നാട് പവർ എന്ന സ്ഥാപനം പഞ്ചാബ്& സിന്ധ് ബാങ്കിലും വായ്പ തട്ടിപ്പ് നടത്തിയിരുന്നു. 148 കോടിയുടെ ഇവരുടെ വായ്പ ഫെബ്രുവരി 15ന് പഞ്ചാബ് & സിന്ധ് ബാങ്ക് നിഷ്ക്രിയ ആസ്തിയായ പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട്ടിലെ കടലൂരിൽ കമ്പനിക്ക് താപവൈദ്യുതനിലയമുണ്ട്. നിഷ്ക്രിയ ആസ്തി കണ്ടെത്താൻ ബാങ്കുകൾക്ക് ആർ.ബി.ഐ കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം നടപടികൾ ബാങ്കുകൾ ശക്തമാക്കുകയും ചെയ്തിരുന്നു.   

Also Read

ഡിസംബർ 31 അവസാന തീയതി നീട്ടണം: ഐടിആർ സമയപരിധി അടിയന്തരമായി നീട്ടണമെന്ന് ടാക്സ് പ്രൊഫഷണൽ സമൂഹം

ഡിസംബർ 31 അവസാന തീയതി നീട്ടണം: ഐടിആർ സമയപരിധി അടിയന്തരമായി നീട്ടണമെന്ന് ടാക്സ് പ്രൊഫഷണൽ സമൂഹം

റിട്ടേൺ കൃത്യമായി സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യം തുടരുകയാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാർ

സഹകരണ സംഘ നിക്ഷേപങ്ങൾക്കും TDS നിർബന്ധമാക്കി: ഹർജികൾ ഹൈക്കോടതി തള്ളി:    മുൻവർഷങ്ങളിൽ കാണിക്കാതിരുന്ന പലിശയ്ക്കും നികുതിബാധ്യത

സഹകരണ സംഘ നിക്ഷേപങ്ങൾക്കും TDS നിർബന്ധമാക്കി: ഹർജികൾ ഹൈക്കോടതി തള്ളി: മുൻവർഷങ്ങളിൽ കാണിക്കാതിരുന്ന പലിശയ്ക്കും നികുതിബാധ്യത

സഹകരണ സംഘ നിക്ഷേപങ്ങളിൽ നികുതി പിടിത്തം തുടങ്ങിയാൽ പഴയ നികുതിയും പലിശയും പിഴയും

ജിഎസ്ടിയിൽ അറസ്റ്റും ജാമ്യവും: അന്വേഷണങ്ങൾ കർശനമാകുമ്പോൾ ബിസിനസുകൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധ മുന്നറിയിപ്പ്

ജിഎസ്ടിയിൽ അറസ്റ്റും ജാമ്യവും: അന്വേഷണങ്ങൾ കർശനമാകുമ്പോൾ ബിസിനസുകൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധ മുന്നറിയിപ്പ്

തട്ടിപ്പ് കേസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) സമാന്തര ഇടപെടൽ സാധ്യത

Loading...