പ്രതിസന്ധി മുന്നിൽ കണ്ട് അവശ്യവസ്തു നിയമം (1955) കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു

പ്രതിസന്ധി മുന്നിൽ കണ്ട് അവശ്യവസ്തു നിയമം (1955) കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള വിതരണ പ്രതിസന്ധി മുന്നിൽ കണ്ട് അവശ്യവസ്തു നിയമം (1955) കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു. പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയ്ക്കാണ് ഈ നടപടി ബാധകമാകുന്നത്.

പ്രകൃതിവാതക വിതരണം ചില നിർണായക മേഖലകൾക്ക് മുൻഗണന നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര ആവശ്യങ്ങൾ, ഗതാഗതത്തിനുള്ള സിഎൻജി, എൽപിജി ഉത്പാദനം, പൈപ്പ്‌ലൈൻ കംപ്രസർ ഫ്യുവൽ, മറ്റ് നിർണായക പൈപ്പ്‌ലൈൻ ആവശ്യങ്ങൾ എന്നിവയ്ക്ക് ഗ്യാസ് വിതരണം മുൻഗണന നൽകുമെന്നാണു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് ഏകദേശം 332 ദശലക്ഷം എൽപിജി ഉപഭോക്താക്കളെ ബാധിക്കാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഇവർക്കുള്ള വിതരണം തടസ്സമില്ലാതെ തുടരാൻ ഉറപ്പാക്കുന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.

മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കേന്ദ്രം അടിയന്തര നടപടി സ്വീകരിച്ചത്.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...