ജി എസ് ടി ഉദ്യോഗസ്ഥരുടെ ആർഭാടപരിശീലന ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി : പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ചു

ജി എസ് ടി ഉദ്യോഗസ്ഥരുടെ ആർഭാടപരിശീലന ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി : പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ചു

തിരുവനന്തപുരം : ജിഎസ്ടി വകുപ്പ് സംസ്ഥാന നിർദ്ദേശങ്ങൾ അവഗണിച്ചു പരിശീലന പരിപാടിയിലൂടെ ഹോട്ടൽ ബില്ല് ഇനത്തിൽ 38 ലക്ഷം രൂപ ചിലവഴിച്ചത് വിവാദമായതാണ്. എന്നാൽ ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി നിയമസഭയിൽ വിശദീകരണം നൽകി. 

ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ പരിശീലന പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ വിവാദത്തിന് തിരികൊളുത്തിയത്. ആഡംബര ഹോട്ടലുകളിലെ താമസത്തിനാണ് 80 ശതമാനത്തിലധികം തുക ചെലവഴിച്ചത്. 

വകുപ്പിൻ്റെ എൻഫോഴ്‌സ്‌മെൻ്റ് വിംഗിലെ 210 ഉദ്യോഗസ്ഥർക്കായുള്ള പരിപാടി മെയ് 20 ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ആണ് നടന്നത്.

ഉദ്യോഗസ്ഥരുടെ താമസത്തിനായി 38.10 ലക്ഷം രൂപയും പരിശീലന ഹാൾ ബുക്കിംഗിനായി 4.15 ലക്ഷം രൂപയും ഗതാഗതത്തിനായി 2 ലക്ഷം രൂപയും പരിശീലകർക്ക് 2.30 ലക്ഷം രൂപയും ചെലവഴിച്ചു.

പരിശീലന പരിപാടികൾക്കായി പഞ്ചനക്ഷത്ര ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ധനകാര്യ വകുപ്പ് 2023 ഓഗസ്റ്റിൽ ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്തും മറ്റിടങ്ങളിലും ഇത്തരം നിരവധി സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് 38.10 ലക്ഷം രൂപ താമസത്തിനു മാത്രം ചെലവഴിച്ച് ജിഎസ്ടി വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചത് വിവാദത്തിൽ ആയത്. 

അവരവരുടെ സൗകര്യങ്ങൾ അപര്യാപ്തമാണെങ്കിൽ സർക്കാർ പരിശീലന പരിപാടികൾ മറ്റ് സർക്കാർ സ്ഥാപനങ്ങളിലോ നടത്തണമെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രൻ കുമാർ അഗർവാളിൻ്റെ നിർദേശത്തിൽ പറയുന്നത്. 

ഇവിടെ താമസിച്ച നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരും കൊച്ചിയിൽ തന്നെ താമസിക്കുന്നവരും ജോലി നോക്കുന്നവരും ആയതാണ് കൂടുതൽ വിവാദത്തിൽ ആയിട്ടുള്ളത്. 

ഈ പരിശീലന പരിപാടി നടന്നതിനുശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ ആക്രി വെട്ടിപ്പുകളിൽ 1200 കൊടി നികുതി വ്യാപാരത്തിൽ നിന്ന് 200 കൊടി കണ്ടെത്തിയത്. രണ്ടുപേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

ക്യാമ്പ് നടത്തിയതുകൊണ്ടാണ് ആക്രി വെട്ടിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞതെന്ന് ധനമന്ത്രി ന്യായീകരിച്ചു നിയമസഭയിൽ വ്യക്തമാക്കി. ആർഭാടമോ ധൂർത്തോ നടന്നില്ലെന്ന് മാത്രമല്ല കൃത്യമായ രീതിയിലായിരുന്നു പരിശീലനമെന്നാണ് ധനമന്ത്രി കെഎൻ ബാലഗാപാലിൻ്റെ മറുപടി.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...