യുവാക്കള്‍ക്ക് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ

യുവാക്കള്‍ക്ക് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ

ന്യൂഡൽഹി: യുവാക്കള്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ. നവംബർ ആദ്യ ആഴ്ചവരെയാണ് യുവാക്കൾക്ക് അപേക്ഷിക്കാൻ കഴിയുക.

കമ്പനികൾക്ക് ഇന്‍റേൺഷിപ്പ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം അവസാനിച്ചോൾ കൂടുതൽ ഒഴിവുകൾ എറണാകുളം ജില്ലയിലാണ്, 1167 അവസരങ്ങൾ ആണ് ഇവിടെ.

കേരളത്തിലെ 14 ജില്ലകളിലുമായുള്ള 2959 ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിച്ച് തുടങ്ങാം. ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെയാണ് ഓപ്ഷനായി നൽകാൻ കഴിയുക. എറണാകുളത്തിന് പിന്നിൽ 501 അസരങ്ങളുമായി തിരുവനന്തപുരമാണ് രണ്ടാമതുള്ളത്.

മലപ്പുറം – 266, കോഴിക്കോട് – 210, കോട്ടയം – 184, തൃശൂർ – 172, കൊല്ലം – 116, ആലപ്പുഴ – 106, പാലക്കാട് – 64, കാസർകോട് – 63, കണ്ണൂർ – 60, വയനാട് – 20, പത്തനംതിട്ട – 16, ഇടുക്കി – 14 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ ഒഴിവുകൾ.

21നും 24നും ഇടയിൽ പ്രായമുള്ളവർക്കാണ് പിഎം ഇന്‍റേൺഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുക. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കാണ് പദ്ധതിയില്‍ അംഗത്വം നല്‍കുക.

ഡിസംബര്‍ രണ്ടിനാണ് ആദ്യഘട്ട ഇന്‍റേണ്‍ഷിപ്പ് ആരംഭിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 800 കോടി മുടക്കും. ആധാര്‍ അടിസ്ഥാനമാക്കിയാണ് സ്‌കീമിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നത്.

200 ലേറെ കമ്പനികളിലായി 90,849 പേർക്കാണ് ആദ്യഘട്ടത്തിൽ അവസരം ലഭിക്കുക. മുഴുവന്‍ സമയ വിദ്യാർഥികളോ മറ്റ് ജോലികള്‍ ചെയ്യുന്നവരോ അപേക്ഷിക്കാൻ പാടില്ല. ഹൈസ്‌ക്കൂള്‍, പ്ലസ്ടു, ഐടിഐ, ബികോം, ബിഫാം എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് രംഗങ്ങളിലാണ് കൂടുതല്‍ ഒഴിവ്.

വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ മഹാരാഷ്ട്രയിലാണ് കൂടുതൽ അവസരങ്ങളുള്ളത് 14,694. രണ്ടാമത് തമിഴ്നാടും (13,262), മൂന്നാമത് ഗുജറാത്തു (12,246) മാണ്, കർണാടക (8,944), യുപി (8,506) സംസ്ഥാനങ്ങളും ഒഴിവുകളിൽ മുന്നിലുണ്ട്.

5000 രൂപ പ്രതിമാസ സ്റ്റൈപന്‍റാണ് വിദ്യാർഥികൾക്ക് ലഭിക്കുക. ഇതിനു പുറമേ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവുമുണ്ട്.

Also Read

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

Loading...