കഴിഞ്ഞ വര്‍ഷം മാത്രം പതിനേഴോളം സഹകരണ ബാങ്കുകല്‍ പൂട്ടിയതായി ആര്‍ബിഐ.

കഴിഞ്ഞ വര്‍ഷം മാത്രം പതിനേഴോളം സഹകരണ ബാങ്കുകല്‍ പൂട്ടിയതായി ആര്‍ബിഐ.

കഴിഞ്ഞ വര്‍ഷം മാത്രം പതിനേഴോളം സഹകരണ ബാങ്കുകല്‍ പൂട്ടിയതായി ആര്‍ബിഐ. സഹകരണ ബാങ്കിംഗ് മേഖലയുടെ സാമ്ബത്തിക സുസ്ഥിരത സംബന്ധിച്ച ആശങ്കകകളുയര്‍ത്തിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പൂട്ടിയത്.

സഹകരണ ബാങ്കുകളുടെ നടത്തിപ്പിലെ പാളിച്ചകള്‍ കാരണം റിസര്‍വ് ബാങ്ക് ഏറ്റവും കൂടുതല്‍ ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കിയതും കഴിഞ്ഞ വര്‍ഷമാണ്.

പൂട്ടിയതില്‍ അര ഡസന് മേല്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളാണ്. 2014-ന് ശേഷം മൊത്തം 60 സഹകരണ ബാങ്കുകളാണ് രാജ്യത്ത് പൂട്ടിയത്. അര്‍ബന്‍, റൂറല്‍ സഹകരണ ബാങ്കുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 2022-ല്‍ 12 സഹകരണ ബാങ്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. നിലവില്‍ 39 അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കുകള്‍ ബാങ്കിംഗ് റെഗുലേഷന്‍ നിയമ പ്രകാരം പാപ്പരത്ത നടപടികള്‍ നേരിടുകയാണ്.

ഗുരുതരമായ സാമ്ബത്തിക ക്രമക്കേട്, നിയമപരമായി പാലിക്കേണ്ട ആസ്തി – ബാധ്യത അനുപാതത്തിലെ വീഴ്ച എന്നിവയാണ് ഈ ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കാരണം. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ വര്‍ധിച്ച നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യത്ത് ആകെയുള്ള 1502 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ആകെ നിഷ്‌ക്രിയാസ്തി 8.8 ശതമാനമാണ്.

Also Read

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

കൊച്ചിയിലെ മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

മുറുക്കാൻ കടക്കാരന് കോടികളുടെ നികുതി നോട്ടീസ്; പാൻ കാർഡ് ദുരുപയോഗ സംശയം, പ്രതിസന്ധിയിൽ യുവാവ്

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഓഫീസർ പിടിയിലായതിന് പിന്നാലെയാണ് നടപടി

Loading...