റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ചേർന്ന് സംയുക്തമായി നടത്തിയ “ഓപ്പറേഷൻ ഹണിഡ്യൂക്സ്” (Operation Honeydukes) എന്ന പേരിലുള്ള സംസ്ഥാന വ്യാപക റെയ്ഡിൽ, കോടിക്കണക്കിന് രൂപയുടെ വൻ ജിഎസ്ടി വെട്ടിപ്പ് പുറത്തായി.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച വൈകിയാണ് അവസാനിച്ചത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഹൈവേ മാർഗങ്ങളിലെയും നൂറുകണക്കിന് റസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് ചെയിനുകൾ എന്നിവയാണ് പരിശോധനയ്ക്ക് വിധേയമായത്.


ബില്ലുകൾ 1 മുതൽ തുടങ്ങുന്ന കൃത്രിമ കളി

വകുപ്പ് കണ്ടെത്തിയതനുസരിച്ച്, പല റസ്റ്റോറന്റുകളും ഓരോ ദിവസവും ബിൽ നമ്പർ “1” മുതൽ ആരംഭിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ഇതിലൂടെ, ആ ദിവസത്തെ വിറ്റുവരവുകൾ മാത്രമാണ് കാണിക്കപ്പെടുന്നത് — മാസാന്ത കണക്കെടുപ്പിൽ യഥാർത്ഥ കളക്ഷൻ മുഴുവൻ മറയ്ക്കാൻ സാധിക്കുന്നവിധം.

കൂടാതെ, റിട്ടേൺ ഫയലിംഗിൽ (GSTR-1, 3B) കാണിച്ചിട്ടുള്ള വിൽപ്പന കണക്കുകൾ ബില്ലുകളുമായി പൊരുത്തപ്പെടുന്നില്ല എന്ന് കണ്ടെത്തി. ചിലർ ഇ-പോസ്സ് സിസ്റ്റം ഉപയോഗിച്ചിട്ടും “മാനുവൽ ബില്ലുകൾ” വഴി യഥാർത്ഥ വിൽപ്പന ഒളിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി.


കോടികളിലേറെ നഷ്ടം, തട്ടിപ്പുകാർക്ക് നോട്ടീസ്

ആദ്യഘട്ട വിലയിരുത്തലിൽ മാത്രം കോടികളിലേറെ രൂപയുടെ ജിഎസ്ടി വെട്ടിപ്പ് സംസ്ഥാനത്തിന് നഷ്ടമായി എന്ന് വകുപ്പിന്റെ കണക്ക്. ചില പ്രമുഖ റസ്റ്റോറന്റ് ചെയിനുകളെയും ഹോട്ടൽ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തി പരിശോധന നടന്നു.

തട്ടിപ്പിൽ പെട്ട സ്ഥാപനങ്ങൾക്കു നികുതി, പലിശ, പിഴ അടയ്ക്കാനുള്ള നോട്ടീസ് നൽകിയതായി ഉറവിടങ്ങൾ അറിയിച്ചു. ചിലർക്കു ഉടൻതന്നെ ഡിമാൻഡ് ഓർഡറുകളും ഡിഫിഷൻസി മെമ്മോകളും കൈമാറി.


റെയ്ഡ് തുടരുന്നു — അടുത്ത ഘട്ടം കൂടുതൽ വ്യാപകം

വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്, “ഓപ്പറേഷൻ ഹണിഡ്യൂക്സ്” ഇതോടെ അവസാനിച്ചിട്ടില്ലെന്നും, രണ്ടാം ഘട്ടത്തിൽ ബേക്കറി, കാറ്ററിംഗ്, ഓൺലൈൻ ഫുഡ് ഡെലിവറി സർവീസുകൾ എന്നിവയെയും ഉൾപ്പെടുത്താനാണ് പദ്ധതിയെന്നും പറയുന്നു

ബില്ല് വാങ്ങാൻ ഉപഭോക്താക്കളോട് മുന്നറിയിപ്പ്

വകുപ്പ് പൊതുജനങ്ങളോടും മുന്നറിയിപ്പ് നൽകുന്നത് 

“റസ്റ്റോറന്റുകളിൽ ഭക്ഷണം വാങ്ങുമ്പോൾ സാധുവായ ജിഎസ്ടി ബില്ല് ആവശ്യപ്പെടുക. ബില്ല് തരാത്തവരിൽ നിന്ന് ഭക്ഷണം വാങ്ങരുത്.”

“ഓപ്പറേഷൻ ഹണിഡ്യൂക്സ്” സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി. ബില്ല് നമ്പർ കൃത്രിമങ്ങൾ വഴി നടന്ന വൻതോതിലുള്ള വെട്ടിപ്പ് പുറത്ത് വന്നതോടെ, നികുതി വകുപ്പിന്റെ നിരീക്ഷണവും നടപടികളും ഇനി കൂടുതൽ കർശനമാകുമെന്ന് ഉറപ്പാണ്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/KJskQJJRNRyIVVAXnkOjYe?mode=ems_copy_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....



Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...