സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം

സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം

സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം. വൈദ്യുതി ഉത്‌പാദനത്തിന് ഡ്യൂട്ടി ചുമത്തരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരളം ഡ്യൂട്ടിയിൽനിന്നു പിൻവാങ്ങിയില്ല.

2024-25 ബജറ്റിൽ യൂണിറ്റിന് 15 പൈസയായി ഡ്യൂട്ടി വർധിപ്പിച്ചു. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. പുരപ്പുറ സൗരോർജ ഉത്പാദകരുടെ ബിൽ തുക വർധിച്ചതിനു കാരണങ്ങളിലൊന്ന് ഇതാണ്.

സൗരോർജം, ജലവൈദ്യുതി, താപവൈദ്യുതി, കാറ്റാടി, ആണവവൈദ്യുതി തുടങ്ങിയവയുടെ ഉത്പാദനത്തിന് തീരുവയോ ഡ്യൂട്ടിയോ ഏർപ്പെടുത്തരുതെന്നാണ് കേന്ദ്രതീരുമാനം.

കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇതിനുവിരുദ്ധമായി തീരുവയും ഡ്യൂട്ടിയും സെസും പിരിക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ കേന്ദ്ര ഊർജമന്ത്രാലയം കഴിഞ്ഞ വർഷം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഒക്ടോബറിൽ സർക്കുലറും പുറപ്പെടുവിച്ചു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടികയിലാണ് സംസ്ഥാനങ്ങൾക്ക് തീരുവയും ഡ്യൂട്ടിയും ചുമത്താനുള്ള അധികാരത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്.

വൈദ്യുതിയുടെ കാര്യത്തിൽ വൈദ്യുതി ഉപയോഗത്തിനും വിൽപ്പനയ്ക്കും മാത്രമേ സംസ്ഥാനത്തിന് ഡ്യൂട്ടി ചുമത്താൻ അധികാരമുള്ളൂ. ഇതിൽ വൈദ്യുതി ഉത്പാദനത്തിനെക്കുറിച്ച് പരാമർശമില്ല.

ഒരു സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചിലപ്പോൾ ഉപയോഗിക്കുക മറ്റൊരു സംസ്ഥാനത്തായിരിക്കും. ഭരണഘടന പ്രകാരം ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തു നിന്നു തീരുവയോ ഡ്യൂട്ടിയോ പിരിക്കാൻ അധികാരമില്ല.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...