മെഡിസെപ് രണ്ടാം ഘട്ടം: എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സാ ചെലവ് ഇനി ഓൺലൈനായി ക്ലെയിം ചെയ്യാം

മെഡിസെപ് രണ്ടാം ഘട്ടം: എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സാ ചെലവ് ഇനി ഓൺലൈനായി ക്ലെയിം ചെയ്യാം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ (MEDISEP) രണ്ടാം ഘട്ടത്തിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ നടത്തിയ ചികിത്സകൾക്കുള്ള ചെലവ് റീഇംബേഴ്സ്മെന്റ് ആയി ലഭ്യമാക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖ ധനകാര്യ വകുപ്പ് പുറത്തിറക്കി. 2026 ജൂൺ 19-ന് പുറത്തിറക്കിയ പരിപത്രം നമ്പർ 26/2026/ധന പ്രകാരമാണ് നടപടി.

2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന മെഡിസെപ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി, നിർദ്ദിഷ്ട അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്നാൽ അതിനുള്ള ചെലവ് ഓൺലൈൻ വഴി ക്ലെയിം ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

30 ദിവസത്തിനകം അപേക്ഷ നിർബന്ധം

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 30 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കാലതാമസം സംഭവിച്ചാൽ ക്ലെയിം പരിഗണിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

13 അടിയന്തര സാഹചര്യങ്ങളിൽ മാത്രം ആനുകൂല്യം

താഴെപ്പറയുന്ന ഗുരുതര അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ലഭിച്ചാൽ മാത്രമാണ് റീഇംബേഴ്സ്മെന്റ് അനുവദിക്കുക:

1. ഗുരുതര വാഹനാപകടങ്ങൾ

2. ഹൃദയാഘാതം

3. പക്ഷാഘാതം (Stroke)

4. വീഴ്ച മൂലമുള്ള ഗുരുതര പരിക്കുകൾ

5. ആക്രമണം അല്ലെങ്കിൽ മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം മൂലമുള്ള പരിക്കുകൾ

6. ആശുപത്രി വാസം ആവശ്യമായി വരുന്ന മൃഗങ്ങളുടെ ആക്രമണം അല്ലെങ്കിൽ പരിക്കുകൾ

7. അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങൽ

8. അബദ്ധത്തിൽ തൂങ്ങൽ

9. വൈദ്യുതാഘാതം

10. സൂര്യാഘാതം (Heat Stroke)

11. ആശുപത്രി വാസം ആവശ്യമായ പൊള്ളലുകൾ

12. അബദ്ധത്തിലുള്ള വിഷബാധ

13. പാമ്പുകടിയോ ആശുപത്രി വാസം ആവശ്യമായ മറ്റ് അജ്ഞാത ജീവികളുടെ കടിയോ

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിധം

മെഡിസെപ് പോർട്ടലിൽ പ്രവേശിച്ച് MEDCARD ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് BENEFICIARY ആയി ലോഗിൻ ചെയ്യണം. യൂസർനെയിമായി MEDISEP ID-യും പാസ്‌വേഡായി PEN നമ്പർ അല്ലെങ്കിൽ PPO നമ്പറും ഉപയോഗിക്കാം.

ലോഗിൻ ചെയ്ത ശേഷം Continue ക്ലിക്ക് ചെയ്ത് Reimbursements വിഭാഗത്തിലേക്ക് പ്രവേശിക്കണം. തുടർന്ന് Claim Submission വഴി Submit New Claim തിരഞ്ഞെടുക്കണം. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ആശുപത്രി ഡിസ്ചാർജ് സമ്മറി അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.

ജെപിജി (JPG), ജെപെഗ് (JPEG), പി.എൻ.ജി (PNG), പി.ഡി.എഫ് (PDF) ഫോർമാറ്റുകളിലുള്ള ഫയലുകൾ പരമാവധി 25 എം.ബി വരെ അപ്‌ലോഡ് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.

അപേക്ഷയ്ക്ക് ശേഷം എന്ത്?

അപേക്ഷ സമർപ്പിച്ചാൽ ഒരു ക്ലെയിം നമ്പർ ജനറേറ്റ് ചെയ്യും. തുടർന്ന് ആവശ്യമായ മറ്റ് അസൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരങ്ങളും രേഖകൾ അയക്കേണ്ട വിലാസവും ഇമെയിൽ വഴി ലഭിക്കും.

രേഖകൾ പരിശോധിച്ച് ക്ലെയിം അംഗീകരിക്കുന്ന മുറയ്ക്ക് അർഹമായ തുക ഇൻഷുറൻസ് കമ്പനി നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അപേക്ഷ നിരസിക്കപ്പെട്ടാൽ അതും ഇമെയിൽ വഴി അറിയിക്കും. ക്ലെയിമിന്റെ നിലവിലെ സ്ഥിതി (Claim Status) ഗുണഭോക്താവിന് സ്വന്തം ലോഗിനിലൂടെ പരിശോധിക്കാനും കഴിയും.

ഹെൽപ്‌ലൈൻ

കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ടോൾ ഫ്രീ നമ്പറായ 1800-425-0237 ൽ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും അടിയന്തര ചികിത്സാ സാഹചര്യങ്ങളിൽ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടിയായാണ് പുതിയ മാർഗ്ഗരേഖയെ വിലയിരുത്തുന്നത്. .

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...


Also Read

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന്  ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

നിരവധി ലോ-ബഡ്ജറ്റ് ഫ്ലാറ്റുകൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള നിക്ഷേപകർ വാങ്ങി വാടകയ്ക്ക് നൽകിയിട്ടുള്ളതാണ്

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

ജില്ലാ കളക്ടർക്കും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കും ഉൾപ്പെടെ വിവിധ അധികാരികൾക്ക് വിശദമായ പരാതി സമർപ്പിച്ചു.

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...