50-ാമത് ജിഎസ്ടി കൗണ്‍സിലില്‍ യോഗം നാളെ ; ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കാൻ സാധ്യത

50-ാമത് ജിഎസ്ടി കൗണ്‍സിലില്‍ യോഗം നാളെ ; ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കാൻ സാധ്യത

50-ാമത് ജിഎസ്ടി കൗണ്‍സിലില്‍ യോഗം നാളെ നടക്കും. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ദില്ലിയിലെ വിജ്ഞാൻ ഭവനിലാണ് യോഗം ചേരുന്നത്.

യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കും. ഇത്തവണ വിവിധ വിഷയങ്ങളാണ് ജിഎസ്ടി കൗണ്‍സിലില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച്‌ നിരവധി തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ വിഷയം പരിഗണിക്കുന്നത്.

തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി.

ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഈ സ്ഥാപനങ്ങളിൽ ഏതാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒഎൻഡിസിയെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസിനസ് സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന അധിക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പ്രശ്നവും കൗണ്‍സിലില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം, ഓണ്‍ലൈൻ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും, അവ ഉടൻ തന്നെ സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതുമാണ്. കഴിഞ്ഞ വര്‍ഷം ഈ വിഷയം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും, കൗണ്‍സില്‍ യോഗം അവ ചര്‍ച്ചയ്ക്ക് പരിഗണിച്ചിരുന്നില്ല. ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യവും നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിവിധ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

നികുതി വെട്ടിപ്പും വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിമുകളും പരിശോധിക്കുന്നതിനായി ജിഎസ്ടി റിട്ടേൺ ഫയലിംഗ് സിസ്റ്റത്തിൽ കൂടുതൽ മാർഗങ്ങൾ ഏർപ്പെടുത്താനുള്ള സിബിഐസിയുടെ നിർദ്ദേശവും ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കും.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...