നിർമ്മാതാവിന്റെ പേര് ചേർക്കാതെ ബില്ല് നൽകുകയും, നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റ് ഉപഭോക്താവിന് വില്പന നടത്തി കബളിപ്പിക്കുകയും ചെയ്തതിന് 2,40,000 രൂപ നഷ്ടപരിഹാരം നൽകണം

നിർമ്മാതാവിന്റെ പേര് ചേർക്കാതെ ബില്ല് നൽകുകയും, നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റ് ഉപഭോക്താവിന് വില്പന നടത്തി കബളിപ്പിക്കുകയും ചെയ്തതിന് 2,40,000 രൂപ നഷ്ടപരിഹാരം നൽകണം

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിർമ്മാതാവിന്റെ പേര് ചേർക്കാതെ ബില്ല് നൽകുകയും, നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റ് ഉപഭോക്താവിന് വില്പന നടത്തി കബളിപ്പിക്കുകയും ചെയ്തതിന് 2,40,000 രൂപ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

മുതിർന്ന പൗരനായ എറണാകുളം മുളന്തുരുത്തി സ്വദേശി തിരുവാങ്കുളത്തുള്ള റൂഫിംഗ് ഷീറ്റ് വിൽക്കുന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. കമ്മീഷൻ പ്രസിഡണ്ട് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

ടെറസിൽ റൂഫ് സ്ഥാപിക്കുന്നതിനായി 72,000 രൂപ ചെലവഴിച്ച് പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും റൂഫിങ് ഷീറ്റുകൾ വാങ്ങിയിരുന്നു.

റൂഫിംഗ് ഷീറ്റിന്റെ നിർമ്മാതാക്കൾ തങ്ങളാണെന്നും 15 വർഷത്തെ ഗ്യാരണ്ടിയുള്ള ഉന്നത നിലവാരമുള്ള ഷീറ്റുകൾ ആണെന്നും കടയുടമ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും ഷീറ്റുകൾ തുരുമ്പ് എടുക്കുകയും മഴയത്ത് ചോർന്നൊലിക്കുകയും ചെയ്തു.

കേടായ ഷീറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനായി എതിർകക്ഷിയെ സമീപിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല. പിന്നീട്, കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് ഷീറ്റിന്റെ യഥാർത്ഥ ഉടമ ഹരിയാനയിലെ മെറ്റൽ കമ്പനി ആണെന്ന് എതിർകക്ഷി വെളിപ്പെടുത്തിയത്.

വ്യാപാരി നൽകിയ ബില്ലിൽ, ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നിർമ്മാതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.

ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ 2020 ലെ ചട്ടം 5 ലെ വ്യവസ്ഥ വ്യാപാരി പാലിച്ചിട്ടില്ല. ഇത് അധാർമിക വ്യാപാര രീതിയാണെന്ന് കോടതി നിരീക്ഷിച്ചു.

റൂഫിംഗ് ഷീറ്റിന്റെ നിർമ്മാതാക്കൾ ആരാണെന്ന കാര്യം എതിർകക്ഷി ഉപഭോക്താവിൽ നിന്നും മറച്ചുവച്ചു എന്നും കമ്മീഷൻ കണ്ടെത്തി.

"വാങ്ങുന്ന ഉൽപ്പന്നത്തിന്റെ വിവദാംശങ്ങൾ അറിയാനുള്ള അവകാശം ഉപഭോക്താവിനു ണ്ട്, അതിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹാരം തേടാനും അവകാശമുണ്ട്" ഉത്തരവിൽ പറയുന്നു.

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ബില്ല് നൽകാത്ത വ്യാപാരസ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ കേരളത്തിലെ ഉപഭോക്തൃകാര്യ വകുപ്പിന് കോടതി നിർദേശം നൽകി.

റൂഫിംഗ് ഷീറ്റിനും അത് സ്ഥാപിക്കുന്നതിനുമായി, പരാതിക്കാരൻ ചെലവഴിച്ച 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി 30000/- രൂപയും കോടതി ചെലവിനായി 10000/- രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ ഉത്തരവ് നൽകിയിട്ടുണ്ട്.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...