2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച സംഭാവന മറ്റ് രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേളേക്കാള്‍ മൂന്ന് മടങ്ങ് അധികം.

2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച സംഭാവന മറ്റ് രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേളേക്കാള്‍ മൂന്ന് മടങ്ങ് അധികം.

തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും(ADR) നാഷണല്‍ ഇലക്ഷന്‍ വാച്ചും(NEW) സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിവരങ്ങളുള്ളത്. ആറ് വര്‍ഷക്കാലയളവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മൊത്തം ലഭിച്ച സംഭാവന 16,437.63 കോടി രൂപയാണ്. ഇതില്‍ 91,88.36 കോടി രൂപ ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയും 4,614.53 കോടി രൂപ വന്‍കിട കമ്ബനികളില്‍ നിന്നും 2,634.74 കോടി രൂപ മറ്റ് മാര്‍ഗങ്ങളില്‍ നിന്നുമാണ്.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി

ഇക്കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച സംഭാവനയുടെ 52 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ്. 5,271.97 കോടി രൂപയാണ് ബോണ്ടുകള്‍ വഴി ലഭിച്ചത്. മറ്റെല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് 1,783.93 കോടി രൂപയും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ബോണ്ട് വഴി കൂടുതല്‍ സംഭാവന നേടിയവരില്‍ രണ്ടാം സ്ഥാനത്ത്. ഇക്കാലയളവില്‍ 952.29 കോടി രൂപയാണ് കോണ്‍ഗ്രസിന് ബോണ്ടുകള്‍ വഴി ലഭിച്ചത്. മൊത്തം സംഭാവനയുടെ 61.54% ഇലക്‌ട്‌റല്‍ ബോണ്ടുകള്‍ വഴിയാണ്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന് 767.88 കോടി രൂപ ലഭിച്ചു. അതായത് മൊത്തം സംഭാവനയുടെ 93.27% ശതമാനവും ഇലക്‌ട്‌റല്‍ ബോണ്ടുകള്‍ വഴിയാണ്.

ബി.ജെ.ഡിയ്ക്ക് (ബിജു ജനതാദള്‍) ലഭിച്ച സംഭാവനയുടെ 89.81ശതമാനവും ഇലക്ടറല്‍ ബോണ്ടുകളിലൂടെയാണ്. 622 കോടി രൂപ. ഡി.എം.കെയ്ക്ക് 431.50 കോടി രൂപയും ടി.ആര്‍ എസിന് 383.65 കോടി രൂപയും വൈ.എസ്.ആര്‍-സിയ്ക്ക് 330.44 കോടി രൂപയും ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചു. 2018 ലാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി ആരംഭിച്ചത്.

 കോര്‍പ്പറേറ്റ് സംഭാവന

ദേശീയ പാര്‍ട്ടികള്‍ക്ക് ഈ ആറ് വര്‍ഷക്കാലയളവില്‍ ലഭിച്ച കോര്‍പ്പറേറ്റ് സംഭാവന 3,894 കോടി രൂപയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് 719.69 കോടി രൂപയും. കോര്‍പ്പറേറ്റ് സംഭാവനകളിലും ബി.ജെ.പിയാണ് മുന്നില്‍. മറ്റ് ദേശീയ പാര്‍ട്ടികളേക്കാള്‍ മൂന്ന് മുതല്‍ നാല് മടങ്ങ് അധികമാണ് ബി.ജെ.പി നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 18 മടങ്ങ് അധികമായിരുന്നു. കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിക്കാത്ത പാര്‍ട്ടികളില്‍ സി.പി.ഐയും ബി.എസ്.പിയും ഉള്‍പ്പെടുന്നു. ആറ് വര്‍ഷക്കാലയളവില്‍ ബി.എസ്.പി കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ല. 2018-19 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ സി.പി.ഐയും കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ല.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...