തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലുകൾ : കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ഓര്‍ഡിനൻസിന്‍റെ കരട് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശിപാര്‍ശ

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലുകൾ : കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ഓര്‍ഡിനൻസിന്‍റെ കരട് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശിപാര്‍ശ

ചരക്കു സേവന നികുതി സംബന്ധിച്ച പരാതികളില്‍ അപ്പീല്‍ കേള്‍ക്കാൻ അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കാനുള്ള കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ഓര്‍ഡിനൻസിന്‍റെ കരട് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാകും ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കുക. 

ചരക്കു സേവന നികുതി നിയമത്തില്‍ മൂന്നുതരം അപ്പീലുകളാണു വ്യവസ്ഥ ചെയ്യുന്നത്. ആദ്യം വകുപ്പുതല അപ്പീലാണ് പരിഗണിക്കുക. 

രണ്ടാമതായി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുക. സംസ്ഥാനത്തു മൂന്നു ട്രിബ്യൂണല്‍ വേണമെന്നാണു കരടില്‍ ശിപാര്‍ശ ചെയ്യുന്നത്. മൂന്നാം അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതിയിലാണ്. 

സംസ്ഥാനത്ത്‌ ഒരു ട്രിബ്യൂണലിൽ നാല്‌ അംഗങ്ങളുണ്ടാകും. നാലംഗ ട്രിബ്യൂണലിലെ രണ്ടുപേർ ജുഡീഷ്യൽ അംഗങ്ങളും മറ്റുള്ളവർ ടെക്‌നിക്കൽ അംഗങ്ങളുമായിരിക്കും. ഹൈക്കോടതി ജഡ്‌ജി യോഗ്യതയായിരിക്കും ജുഡീഷ്യൽ അംഗങ്ങൾക്ക്‌ വേണ്ടത്‌. ചീഫ്‌ ജസ്‌റ്റിസ്‌ ഓഫ്‌ ഇന്ത്യ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ചീഫ്‌ സെക്രട്ടറി എന്നവരടങ്ങിയ സമിതി ജുഡീഷ്യൽ അംഗങ്ങളെ തെരഞ്ഞെടുക്കും. ടെക്‌നിക്കൽ അംഗങ്ങളിൽ ഒരാൾ സംസ്ഥാന സർവീസിലെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലും മറ്റൊരാൾ കേന്ദ്ര സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിലും പ്രവർത്തിക്കുന്നവരായിരിക്കും

അടുത്തവർഷം ട്രിബ്യൂണൽ നിലവിൽ വരുമെന്നാണ്‌ പ്രതീക്ഷ. എല്ലാ സംസ്ഥാന ജിഎസ്‌ടി നിയമത്തിലും ഭേദഗതി വരുത്തിയാലേ ട്രിബ്യൂണലുകൾ നിലവിൽവന്നതായി കേന്ദ്ര സർക്കാരിന്‌ വിജ്ഞാപനം ഇറക്കാനാകൂ. ഇതിനുശേഷമേ സംസ്ഥാന ട്രിബ്യൂണലുകളിലെ ജൂഡീഷ്യൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതി നിർണയം അടക്കമുള്ള നടപടികളിലേക്ക്‌ കടക്കാനാകൂ. സംസ്ഥാനത്ത്‌ നിലവിൽ ആദ്യതട്ടിൽ ജോയിന്റ്‌ കമീഷണർ, അഡീഷണൽ കമീഷണർ തലത്തിലാണ്‌ അപ്പീൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്‌. കേന്ദ്ര സർക്കാരിൽ ജോയിന്റ്‌ കമീഷണർ, അഡീഷണൽ കമീഷണർ, കമീഷണർ തസ്‌തികളിലെ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. ജിഎസ്‌ടി നിയമപ്രകാരം ഇവർക്കുമുകളിൽ രണ്ടാംതലത്തിലാണ്‌ അപ്പലേറ്റ്‌ ട്രിബ്യൂണൽ പ്രവർത്തിക്കേണ്ടത്‌.

ഇതു സംബന്ധിച്ച ഓര്‍ഡിനൻസ് 2023ലെ കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനും ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതിനുമുള്ള നിയമ നിര്‍മാണമാണ് നടത്തേണ്ടത്.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...