പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

ജിഎസ്ടി നിയമപ്രകാരം നികുതി നിശ്ചയിക്കുന്നതിനായി നൽകുന്ന ഷോക്കോസ് നോട്ടീസുകളും നിരൂപണ ഉത്തരവുകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയോ, അതിന് ശേഷം മറ്റു സേവന മാർഗങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്തുവെന്നു കാണിച്ച നിരവധി കേസുകളിൽ, മദ്രാസ് ഹൈക്കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. Axiom Gen Nxt India Pvt Ltd അടക്കമുള്ള നിരവധി ഹർജിക്കാർ നൽകിയ writ petiton കളിൽ ഇടപെട്ടാണ് കോടതി ഈ വിധി നൽകിയത്.

ജിഎസ്ടി നോട്ടീസുകൾ വെറും പോർട്ടലിൽ അപ്‌ലോഡ് ചെയത് മാത്രമായി നൽകിയത് മൂലം, ഹർജിക്കാർക്ക് അതിന്റെ അവബോധം ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ അവർ വാദിച്ചു. കൂടാതെ നികുതി വകുപ്പിന്റെ വിധികളിൽ വ്യക്തിഗത വാദം കേൾക്കാൻ അവസരം നിഷേധിച്ചതായും ആരോപിച്ചു. ചില കേസുകളിൽ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കിയതിന് ശേഷം ആയിരുന്നു ഉത്തരവുകൾ ഇറക്കിയതെന്ന് കണ്ടെത്തി.

കോടതിയുടെ നിരീക്ഷണങ്ങൾ

ജിഎസ്ടി നിയമത്തിലെ Section 169(1)(d) പ്രകാരം പൊതു പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത് ഒരു സേവന മാർഗമാണെങ്കിലും, അത് ഏകപക്ഷീയമായും ഫലപ്രദമായും കാണാനാകില്ല. petitioners-ന് നോട്ടീസ് ലഭിച്ചുവെന്നും അവരുടെ അറിവിലായിരുന്നെന്നുമാണ് സർക്കാർ വാദിച്ചത്. എന്നാൽ, ഹർജിക്കാർ പൊതുവെ പോർട്ടൽ സന്ദർശിച്ചിരുന്നെങ്കിലും നോട്ടീസ് അപ്‌ലോഡ് ചെയ്ത ഭാഗം ("View Additional Notices and Orders") കാണാതെ പോകാനിടയായതായി കണ്ടെത്തി.

“Section 169(2) പ്രകാരമുള്ള ‘tendering’, ‘publishing’, ‘affixing’ എന്നിവ പോലെയുള്ള കൂടുതൽ വ്യക്തമായ സേവന മാർഗങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നം ഇല്ലായിരുന്നേനെ” എന്നും കോടതി നിരീക്ഷിച്ചു. IT ആക്ട്, മറ്റ് നികുതി നിയമങ്ങൾ തുടങ്ങിയവയുമായി താരതമ്യം ചെയ്തും ഹർജിക്കാർ ശക്തമായ വാദം മുന്നോട്ട് വെച്ചു.

കോടതി വിധി

ഈ കേസുകളിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തിഗത വാദം കേൾക്കാതെയാണ് ഉത്തരവുകൾ ഇറക്കപ്പെട്ടതെന്നും കോടതി അംഗീകരിച്ചു.

പല ഹർജിക്കാർക്കും ഉചിതമായ അവസരം നൽകാതിരുന്നത് സ്വാഭാവിക നീതിപ്രമാണങ്ങളുടെ ലംഘനമാണ്.

അതിനാൽ മുഴുവൻ ക്വാഷ് ചെയ്തുകൊണ്ട്, ഉത്തരവുകൾ വീണ്ടും സാധുവായ സേവനരീതിയിൽ നോട്ടീസ് നൽകുകയും, പേഴ്സണൽ ഹിയറിംഗിന് അവസരം നൽകുകയും, പുതുതായി പരിഗണിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതേപോലുള്ള നിരവധി കേസുകൾ കേരളത്തിലും കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നും ഈ വിധി നികുതി വകുപ്പുകൾക്ക് നിയമപരമായ സുതാര്യത ഉറപ്പാക്കാനും, സംരംഭകരെ അനാവശ്യമായി നഷ്ടത്തിലാക്കാതിരിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കാനുമുള്ള അവസരമാണെന്ന് നികുതി വിദഗ്ധർ വിലയിരുത്തുന്നു. പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തതിൽ താനും അറിഞ്ഞില്ലെങ്കിൽ അതു നിയമപരമായി "സേവനം" ആകുമോ എന്ന ചോദ്യം ഇനി കൂടുതൽ സുപ്രധാനമാകും.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala നെ പിന്തുടരൂ. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....


Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

Loading...