സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

തിരുവനന്തപുരം: ഒന്നര വർഷത്തിലേറെയായി സസ്പെൻഷനിൽ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർവീസിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കവുമായി സർക്കാർ. വ്യാഴാഴ്ച മുഖ്യമന്ത്രിയായ വി.ഡി. സതീശൻ, പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യപ്പെട്ട് അന്നുരാത്രി തന്നെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ നേരിൽ കണ്ടതായും റിപ്പോർട്ടുണ്ട്.

സസ്പെൻഷനിലുള്ള എൻ. പ്രശാന്തിനെയും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെയും തിരിച്ചെടുക്കുന്ന വിഷയം കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, വിഷയത്തിൽ മന്ത്രിസഭയുടെ പ്രത്യേക പരിഗണന ആവശ്യമില്ലെന്നും ചീഫ് സെക്രട്ടറിയെന്ന നിലയിൽ താൻ തന്നെ ഉത്തരവിറക്കാമെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.

ഇതിനിടെ എൻ. പ്രശാന്തിനെതിരെ ഒമ്പത് കുറ്റപത്രങ്ങൾ നിലവിലുണ്ടെന്നും വകുപ്പുതല അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്നാൽ, അന്വേഷണം നടക്കുന്നതിന് ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ തുടരേണ്ട അനിവാര്യതയില്ലെന്നും ഇത്രയും കാലമായിട്ടും ഒരു കുറ്റപത്രത്തിൽ പോലും അന്വേഷണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തിയതായാണ് വിവരം.

പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കുന്ന വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി തീരുമാനിച്ചതായും ഭരണവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

തുടരെത്തുടരെ കുറ്റപത്രങ്ങൾ

സർക്കാരിനെ അപകീർത്തിപ്പെടുത്തിയതും സർവീസ് ചട്ടങ്ങൾ ലംഘിച്ചതുമെന്നാരോപിച്ച് എൻ. പ്രശാന്തിനെതിരെ നിരന്തരം കുറ്റപത്രങ്ങൾ നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനും തൊട്ടുമുമ്പ് തന്നെ പ്രശാന്തിനെ വീണ്ടും സസ്പെൻഡ് ചെയ്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സസ്പെൻഷൻ പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയായിരുന്നു അന്നത്തെ നടപടി.

എൻ. പ്രശാന്തിനെ തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നീക്കം ഭരണവ്യവസ്ഥയിലും രാഷ്ട്രീയ രംഗത്തും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...



Also Read

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

Loading...