വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള സാമ്പത്തിക സഹായങ്ങള്‍

വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള സാമ്പത്തിക സഹായങ്ങള്‍

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നല്‍കുന്ന സഹായങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയത്. വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള സാമ്പത്തിക സഹായങ്ങള്‍:- അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് - ലോക്ക്ഡൗണ്‍ കാരണം അടച്ച ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം, 10000 രൂപ പലിശരഹിത വായ്പ. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- സ്‌റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ്, ബസ് തൊഴിലാളികള്‍ എന്നിവര്‍ക്ക് 5000 രൂപ. ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക്-3500 ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപ, ഓട്ടോറിക്ഷ ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപയുടെയും ധനസഹായം. 9,54,242 തൊഴിലാളികളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- പലിശരഹിത വായ്പയായി പതിനായിരം രൂപയും ലോക്ക്ഡൗണ്‍ നീണ്ടുപോയാല്‍ അയ്യായിരം രൂപ കൂടി പ്രത്യേക വായ്‌പയും. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സായി അനുവദിക്കും. ഏപ്രില്‍ 14 നുള്ളില്‍ ബോണസ് ഇനത്തില്‍ ആകെ 30 കോടി രൂപ വിതരണം ചെയ്യും. 2,43,504 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നിവടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ആയിരം രൂപ ആശ്വാസധനസഹായം. സജീവ അംഗങ്ങള്‍ കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ പതിനായിരം രൂപ ധനസഹായം. കൊറോണ സംശയിച്ച് ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ 5000 രൂപ സഹായം. കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018 ലെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടത്തിയവരുമായ എല്ലാവര്‍ക്കും ആയിരം രൂപ സഹായം. 15 ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തര സഹായം. ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ആയിരം രൂപ. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- ഒരു തൊഴിലാളിക്ക് 750 രൂപ വീതം സഹായധനം. ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ ആകെ രണ്ട് കോടി രൂപ. പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പാ തിരിച്ചടവിന് മൂന്ന് മാസം മൊറോട്ടോറിയം ഏര്‍പ്പെടുത്തി. മുടങ്ങിയ വായ്പാ തിരിച്ചടവിന് അധിക ചാര്‍ജും ഒഴിവാക്കി. ആശ്വാസ പദ്ധതി നടപ്പാക്കുന്നതിന് സാമ്പത്തികശേഷി കുറഞ്ഞ വിവിധ ബോര്‍ഡുകള്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത്തരം നിര്‍ദേശങ്ങളെല്ലാം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Also Read

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

ഐടിസിക്ക് സുപ്രീം കോടതി പച്ചകൊടി: ജിഎസ്ടിക്ക് കീഴിലുള്ള കെട്ടിട നിർമ്മാണത്തിനും വാടകക്കുമുള്ള ഇൻപുട്ട് ക്രെഡിറ്റിന് അനുമതി

ഐടിസിക്ക് സുപ്രീം കോടതി പച്ചകൊടി: ജിഎസ്ടിക്ക് കീഴിലുള്ള കെട്ടിട നിർമ്മാണത്തിനും വാടകക്കുമുള്ള ഇൻപുട്ട് ക്രെഡിറ്റിന് അനുമതി

ഐടിസിക്ക് സുപ്രീം കോടതി പച്ചകൊടി: ജിഎസ്ടിക്ക് കീഴിലുള്ള കെട്ടിട നിർമ്മാണത്തിനും വാടകക്കുമുള്ള ഇൻപുട്ട് ക്രെഡിറ്റിന് അനുമതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

വാദം കേൾക്കാതെ നികുതി വിധി നടപ്പാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് ₹20,000 രൂപയുടെ പിഴയും തിരിച്ചടിയും

വാദം കേൾക്കാതെ നികുതി വിധി നടപ്പാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് ₹20,000 രൂപയുടെ പിഴയും തിരിച്ചടിയും

വാദം കേൾക്കാതെ നികുതി വിധി പാസാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് പിഴയും തിരിച്ചടിയും

Loading...