ജി.എസ്.ടി ഉദ്യോഗസ്ഥർ നേരിട്ട് വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നു — രജിസ്ട്രേഷൻ ഇല്ലെങ്കിൽ കനത്ത പിഴ, അക്കൗണ്ട് ഫ്രീസ് ചെയ്യലും, ക്രിമിനൽ നടപടികളും!

ജി.എസ്.ടി ഉദ്യോഗസ്ഥർ നേരിട്ട് വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തുന്നു — രജിസ്ട്രേഷൻ ഇല്ലെങ്കിൽ കനത്ത പിഴ, അക്കൗണ്ട് ഫ്രീസ് ചെയ്യലും, ക്രിമിനൽ നടപടികളും!

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംസ്ഥാനത്താകമാനം ജി.എസ്.ടി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരിക്കുകയാണ്. രജിസ്ട്രേഷൻ ഇല്ലാതെ വ്യാപാരം നടത്തുന്നവർക്കുള്ള നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്റെയും, കൂടുതൽ വ്യാപാരികളെ നികുതി സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക ഫീൽഡ് ഇൻസ്പെക്ഷൻ സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്. പ്രഖ്യാപനം മുമ്പ് തന്നെ സംസ്ഥാന ബഡ്ജറ്റിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയതുപോലെ, ജി.എസ്.ടി റിട്ടേൺ ഫയലിംഗ് നിരക്കും നികുതി അനുശാസനവും ഉയർത്തുകയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം.

40 ലക്ഷത്തിന് മുകളിലുള്ള വാർഷിക വിറ്റുവരവുള്ള ചരക്കുവ്യാപാരികളും, സേവന ഘടകം ഉള്‍പ്പെടുന്ന ബിസിനസ്സുകൾക്കായി 20 ലക്ഷത്തോളം വാർഷിക വിറ്റുവരവുള്ളവരും ജി.എസ്.ടി നിയമപ്രകാരം നിർബന്ധമായും രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. കൂടാതെ, ജി.എസ്.ടി നിയമം സെക്ഷൻ 24 പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന പ്രത്യേക വിഭാഗത്തിൽ പെടുന്ന വ്യാപാരികൾ വിറ്റുവരവ് പരിധി കണക്കാക്കാതെയും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനെയും അവഗണിച്ചു രജിസ്ട്രേഷൻ ഇല്ലാതെ വ്യാപാരം നടത്തുന്നത്, നികുതിയധികൃതർ നിർദേശിക്കുന്ന കനത്ത പിഴയ്ക്കും പിറകോട്ടുള്ള നികുതി ഈടാക്കലിനും വഴിവെക്കും. വാർഷിക ടേൺഓവറിൽ നിന്ന് കണക്കാക്കി പലിശയും പിഴയും ഉൾപ്പെടെ വൻതുകയുടെ ബാധ്യത നേരിടേണ്ടി വരുമെന്നതിനാൽ വ്യാപാരികൾ ഏറ്റവും ജാഗ്രത പുലർത്തേണ്ടതുണ്ട്. കൂടാതെ, സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചും ബാങ്ക് വിവരങ്ങൾ സമർപ്പിച്ചും നികുതി അനുസരണങ്ങൾ തെളിയിക്കേണ്ട സ്ഥിതിയിലേക്ക് വ്യാപാരികളെ നയിക്കാനുള്ള സാധ്യതയും ഒഴിവാക്കാൻ കഴിയില്ല.

ജില്ലകളിൽ നിയോഗിച്ചിട്ടുള്ള GST ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി വ്യാപാരസ്ഥാപനങ്ങളെ പരിശോധിക്കുകയും, രജിസ്ട്രേഷൻ ഇല്ലാത്തവരെ അതിനായുള്ള പ്രക്രിയ നിർബന്ധമാക്കി നിർദ്ദേശിക്കുകയും ചെയ്യുന്നതാണ്. നിയമ ലംഘനം കണ്ടെത്തിയാൽ നികുതി അന്വേഷണവും, അക്കൗണ്ട് ഫ്രീസ് ചെയ്യലും, അതീവ സാഹചര്യത്തിൽ ക്രിമിനൽ നടപടികളും ഉണ്ടാകാമെന്ന മുന്നറിയിപ്പാണ് വകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇതിനൊപ്പം, ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്നത് വ്യാപാരികളുടെ വളർച്ചയ്ക്ക് വലിയ വാതിൽ തുറക്കുന്ന കാര്യമാണെന്നും വകുപ്പ് വ്യക്തമാക്കുന്നു—നിയമ അംഗീകാരം, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യത, ടണ്ടറുകളിലും ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമുകളിലും പങ്കാളിത്തം, ബാങ്കിംഗ് സൗകര്യങ്ങൾ എന്നിവ നേടാനുള്ള പ്രധാന ചവിട്ടുപടിയാണ് ജി.എസ്.ടി രജിസ്ട്രേഷൻ.

പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് രജിസ്ട്രേഷൻ നടപടികൾ. www.gst.gov.in എന്ന പോർട്ടൽ വഴി ആവശ്യമായ രേഖകളും ആധാർ ഓതെന്റിക്കേഷനും പൂർത്തിയാക്കുമ്പോൾ രജിസ്ട്രേഷൻ വളരെ വേഗത്തിൽ ലഭിക്കും. ഇനിയും രജിസ്ട്രേഷൻ എടുക്കാത്ത വ്യാപാരികൾ ഉടൻ നടപടിയെടുക്കണമെന്ന് വകുപ്പ് നിർദ്ദേശിക്കുന്നു, ഇല്ലാത്തപക്ഷം അടുത്ത ദിവസങ്ങളിൽ നടത്തപ്പെടുന്ന പരിശോധനയിൽ കനത്ത പിഴയടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നതിനാൽ വ്യാപാരികൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അറിയിക്കുന്നു. “നിയമം പാലിക്കാത്തത് ഇനി ബിസിനസിനെ തന്നെ അപകടത്തിലാക്കും” എന്ന സന്ദേശമാണ് നികുതി വകുപ്പ് വ്യാപാരികളോട് നൽകുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/Cy7BlCpi8zT1EPlwRdG84A?mode=wwt

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....


Also Read

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

Loading...