ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ ; പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില നാളെ മുതല്‍ കൂടും,

ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ ; പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില നാളെ മുതല്‍ കൂടും,

സാമ്ബത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്ത് ബജറ്റിലൂടെ അടിച്ചേല്‍പ്പിച്ച അധിക നികുതി ഭാരങ്ങള്‍ വെള്ളിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തിലാകും.

ഏപ്രില്‍ ഒന്നു മുതല്‍ വരുന്ന മാറ്റങ്ങൾ

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഇതിന് ആനുപാതികമായി രജിസ്ട്രേഷന്‍ ഫീസും ഉയരും. ഒരു ലക്ഷം രൂപ ന്യായവിലയുള്ള ഭൂമിയുടെ ആധാരത്തിന് സ്റ്റാമ്ബ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി 10,000 രൂപയായിരുന്നത് 12,000 രൂപയാവും.

ഫ്ലാറ്റുകളുടെയും അപ്പാര്‍ട്മെന്‍റുകളുടെയും രജിസ്ട്രേഷന് ചെലവ് കൂടും. കെട്ടിട നമ്ബര്‍ കിട്ടി ആറു മാസത്തിനകം കൈമാറ്റം ചെയ്യുന്നതിന് അഞ്ചു ശതമാനമായിരുന്ന മുദ്രവില ഏഴു ശതമാനമാക്കി.

ഗഹാനും ഗഹാന്‍ ഒഴിമുറികളും ഫയല്‍ ചെയ്യാന്‍ 100 രൂപ നിരക്കില്‍ സര്‍വിസ് ചാര്‍ജ്.

കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവേറും. കോര്‍ട്ട് ഫീസ് സ്റ്റാമ്ബുകളുടെ നിരക്ക് വര്‍ധിക്കും.

പാറയും മണലും അടക്കം ഖനനം ചെയ്തെടുക്കുന്ന ഉല്‍പന്നങ്ങളുടെയെല്ലാം വില കൂടും. ഇതിന് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. ഉടന്‍ തീരുമാനം വരും. ധാതുക്കളുടെ റോയല്‍റ്റി, പിഴ, അളവ് എന്നിവ ശാസ്ത്രീയമായി പരിഷ്കരിക്കും. പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില വരും. പിഴ വര്‍ധിപ്പിക്കും. 600 കോടി അധിക വരുമാനം ലക്ഷ്യം. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം കൂടും.

മദ്യത്തിന് വില കൂടും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപയും 1000 മുതല്‍ വിലയുള്ളതിന് 40 രൂപ നിരക്കിലുമാണു വര്‍ധന. 400 കോടി വരുമാനം.

വാഹന വില കൂടും. രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് രണ്ടു ശതമാനം നികുതി വര്‍ധന. പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്നു മുതല്‍ രണ്ടു ശതമാനം വരെ നികുതി വര്‍ധന. റോഡ് സുരക്ഷ സെസ് എല്ലാ വാഹനങ്ങള്‍ക്കും ഇരട്ടിയാക്കി. 50 രൂപ മുതല്‍ 250 രൂപ വരെ വര്‍ധിക്കും.

വൈദ്യുതി തീരുവ അഞ്ചു ശതമാനമാക്കി. തീരുവ വൈദ്യുതി ബോര്‍ഡ് തന്നെ എടുക്കുന്നത് നിര്‍ത്തി. 200 കോടി അധിക വരുമാനം.

പുതിയ ഇലക്ട്രിക് കാറുകളുടെ ഒറ്റത്തവണ നികുതി അഞ്ചു ശതമാനമായി കുറക്കും. കോണ്‍ട്രാക്‌ട് കാര്യേജ്/ സ്റ്റേജ് കാര്യേജ് വാഹന ഉടമകള്‍ക്ക് നികുതിയില്‍ 10 ശതമാനം കുറവ് വരും.

നേരിട്ട് 3000 കോടി (2955) യും 1000 കോടി തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും അധികം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പെട്രോള്‍-ഡീസല്‍ സെസ് അടക്കം പിന്‍വലിക്കണമെന്ന് കടുത്ത സമ്മര്‍ദമുയര്‍ന്നിട്ടും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. വെള്ളക്കര വര്‍ധന നിലവില്‍ വന്നുകഴിഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധന ജൂണ്‍ 30നകം വരും.കെട്ടിടനികുതിയിലെ അഞ്ചുശതമാനം വര്‍ധനക്കൊപ്പം അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പെര്‍മിറ്റ് ഫീസ് എന്നിവയും വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണ ചെലവും ഉയരും. സാധാരണക്കാരെയും ചെറുകിട കെട്ടിട നിര്‍മാണങ്ങളെയും ബാധിക്കാത്തവിധമാകും പെര്‍മിറ്റ് ഫീസ് വര്‍ധനയെന്നാണ് വിവരം.

പെേട്രാള്‍, ഡീസല്‍ രണ്ടുരൂപ കൂടും

ലിറ്ററിന് രണ്ടു രൂപ വീതം സംസ്ഥാന സെസ് വരുന്നതോടെ പെട്രോളിനും ഡീസലിനും വില ഉയരും. പെട്രോളിന് വ്യാഴാഴ്ച ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് തിരുവനന്തപുരത്തെ വില. ലക്ഷ്യമിടുന്നത് 750 കോടിയുടെ അധിക വരുമാനം.

Also Read

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

Loading...