ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്; വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന് യുവതി

ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്; വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന് യുവതി

ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2009 മുതലാണ് ബിനോയിയുമായി ബിഹാര്‍ സ്വദേശിനിയുടെബന്ധം തുടങ്ങുന്നതെന്ന് ഓഷ്വാര പോലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

എഫ്‌ഐആറിലെ വിവരങ്ങള്‍ ഇപ്രകാരമാണ്:

2009ല്‍ ഒരു സുഹൃത്ത് മുഖേനെയാണ് ദുബായിലെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിയത്. ഡാന്‍സ് ബാറില്‍ വെച്ച്‌ ബിനോയ് ബാലകൃഷ്ണന്‍ കോടിയേരിയെ കാണുന്നത്. വിശ്വാസം ആര്‍ജിക്കുന്നതിനായി അയാള്‍ എനിക്ക് മേലെ ഡാന്‍സ് ബാറില്‍ വെച്ച്‌ കറന്‍സി നോട്ടുകള്‍ വര്‍ഷിക്കുമായിരുന്നു. തുടര്‍ന്ന്എന്റെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച ബിനോയി നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി. മലയാളിയാണെന്നും ദുബായില്‍ നിര്‍മാണ മേഖലയിലെ ബിസിനസുകാരനാണെന്നും സ്വയം പരിചയപ്പെടുത്തി.

തുടര്‍ന്ന് ഞാനുമായി കൂടുതല്‍ അടുക്കുകയും പലപ്പോഴും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിക്കണമെന്നും ബിനോയ് തന്നോട് ആവശ്യപ്പെട്ടു.

2009 ഒക്ടോബറില്‍ ബിനോയിയുടെ ദുബായിലെ വീട്ടിലേക്ക് കൊണ്ടുപോയി കൂടെ താമസിപ്പിച്ചു. ഇവിടെവെച്ച്‌ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2010 ല്‍ മുംബൈയിലെത്തിച്ച്‌ അന്ധേരി വെസ്റ്റില്‍ വാടകയ്ക്ക് ഫ്‌ളാറ്റെടുത്ത് തന്നെ അവിടെ താമസിപ്പിച്ചു. ഇതിനിടയില്‍ വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. ബിനോയിയുടെ വീട്ടുകാര്‍ക്ക് തന്നെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും അവഗണിച്ചു.

ഇതിനിടെ 2010 ജൂലൈ 22 ന് ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. എന്നെയും കുഞ്ഞിനെയും കാണാന്‍ബിനോയ് സ്ഥിരമായിആശുപത്രിയില്‍ എത്താറുണ്ടായിരുന്നു. 2011 ല്‍ മില്ലത് നഗറിലെ മറ്റൊരു വീട്ടിലേക്ക് എന്നെ മാറ്റി താമസിപ്പിച്ചു. എന്നാണ് വിവാഹം കഴിക്കുക എന്ന അമ്മയുടെ ചോദ്യത്തിന് കുഞ്ഞിന്റെ ആദ്യ പിറന്നാളിന് വിവാഹം നടക്കുമെന്നാണ് മറുപടി നല്‍കിയത്.

2014 ല്‍ ഈ വീട്ടിലെ വാടക കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ജോഗേശ്വരിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റി. 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കാനാവില്ലെന്നും ബിനോയ് തന്നെ അറിയിച്ചു. തുടര്‍ന്ന് ഏറെക്കാലം ബിനോയിയില്‍ നിന്ന് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ 2018 ലാണ്ദുബായില്‍13 കോടിയോളം രൂപയുടെ പണത്തട്ടിപ്പ് കേസില്‍ ബിനോയ് അകപ്പെട്ടതായി അറിയുന്നത്. ഇതോടെയാണ് ഇയാളെപ്പറ്റി വീണ്ടും കേള്‍ക്കുന്നത്.

തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ബിനോയിയെ പറ്റി തിരഞ്ഞപ്പോള്‍ മൂന്ന് പ്രൊഫൈലുകള്‍കണ്ടു. ഇതില്‍ രണ്ടെണ്ണം ആക്ടീവായിരുന്നില്ല. എന്നാല്‍ മൂന്നാമത്തേത് ബിനോയ് കോടിയേരിയേപ്പറ്റി കൂടുതല്‍ വിവരങ്ങളുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈലാണ്. 2019 ലാണ് ഈ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരുന്നതെന്ന് യുവതി പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനോയിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നത്. എന്നാല്‍ ബിനോയിയുടെ കുടുംബാംഗങ്ങള്‍ തന്നെ കടുത്ത ഭവിഷ്യത്തുകളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി.എഫ്.ഐ.ആര്‍ പറയുന്നു.

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Loading...