നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ശേഷിക്കേ, കിട്ടേണ്ട നികുതിയുടെ പകുതി പോലും ഒരു ജില്ലയിലും ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍

നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ശേഷിക്കേ, കിട്ടേണ്ട നികുതിയുടെ പകുതി പോലും ഒരു ജില്ലയിലും ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍

കെട്ടിട നികുതി വര്‍ഷംതോറും അഞ്ചു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ, നികുതി യഥാസമയം പിരിച്ചെടുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കടുത്ത അലംഭാവം.

നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം ശേഷിക്കേ, കിട്ടേണ്ട നികുതിയുടെ പകുതി പോലും ഒരു ജില്ലയിലും ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 14 ജില്ലകളില്‍ നിന്നായി പിരിഞ്ഞു കിട്ടേണ്ടത് 1862 കോടിയാണ്.

ആറു മാസത്തിലൊരിക്കലാണ് കെട്ടിട നികുതി അടയ്ക്കേണ്ടത്.എന്നാല്‍ യഥാസമയം നോട്ടീസ് പോലും നല്‍കാറില്ല.കെട്ടിട സമുച്ചയങ്ങളും വ്യാപാര സ്ഥാപനങ്ങളും വന്‍തോതിലുള്ള എറണാകുളം,തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടെ നികുതി പിരിവില്‍ ഏറെ പിന്നിലാണ്. പല സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും കൃത്യമായി അടയ്ക്കുകയോ, പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുകയോ ചെയ്യുന്നില്ല. 47.4 % പിരിച്ചെടുത്ത പത്തനംതിട്ടയാണ് പിരിവില്‍ മുന്നില്‍ . 20.66 % പിരിച്ച എറണാകുളം ഏറ്റവും പിന്നില്‍. 35.36% പിരിച്ച കൊല്ലമാണ് കോര്‍പ്പറേഷനുകളില്‍ മുന്നില്‍. 1.08 % മാത്രം പിരിച്ച തൃശൂര്‍ കോര്‍പ്പറേഷന്‍ ഏറ്റവും പിന്നിലും.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...