ഫെനിക്കായി ഇനി ഗോവയില്‍ പോകേണ്ട: നാടന്‍ ഫെനി ഇനി കേരളവും ഉണ്ടാക്കും

ഫെനിക്കായി  ഇനി ഗോവയില്‍ പോകേണ്ട: നാടന്‍ ഫെനി ഇനി കേരളവും ഉണ്ടാക്കും

കേരളത്തില്‍ പൂട്ടികിടക്കുന്ന ഫാക്ടറികള്‍ പുനരുജ്ജീവിപ്പിച്ച്‌, നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ച്‌ 'നാടന്‍ കേരളാ ഫെനി' ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി കേരളാ കശുവണ്ടി വികസന കോര്‍പ്പറേഷന്‍. ഇതിനായി കോര്‍പ്പറേഷന്‍ ചെയര്‍മാനും സംഘവും ഗോവയിലെ ഫെനി നിര്‍മ്മാണ യൂണിറ്റുകളില്‍ സന്ദര്‍ശനം നടത്തി. കശുവണ്ടിയുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പ് വരുത്താനാണ് പുതിയ കാല്‍വെയ്പ്പ്. തോട്ട മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശീലനം കൊടുത്ത ജോലി സ്ഥിരത ഉറപ്പ് വരുത്തും. ഇതു സംബന്ധിച്ച പ്രൊജക്‌ട് രേഖ ഉടന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു. കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ നിന്നായി ഫെനി നിര്‍മ്മാണത്തിനാവശ്യമായ കശുവണ്ടികള്‍ സംഭരിക്കാനാവുമെന്നാണ് പ്രതീക്ഷ. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും വിതരണം.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...