കത്തോലിക്കാ വൈദീകരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ചയായിരിക്കുന്ന വേളയില്‍ വൈദീകര്‍ക്ക് വിവാഹമാകാമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കാ വൈദീകരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ചയായിരിക്കുന്ന വേളയില്‍ വൈദീകര്‍ക്ക് വിവാഹമാകാമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ : കത്തോലിക്കാ സഭയിലെ വൈദികരുടെ ബ്രഹ്മചര്യം സംബന്ധിച്ച്‌ വിവാദ അംശമുള്ളതടക്കമുള്ള ചര്‍ച്ചകള്‍ ചൂടു പിടിച്ചിരിക്കുന്ന വേളയില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വൈദികര്‍ക്ക് നിര്‍ബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാന്‍ ഉദ്ദേശുക്കുന്നില്ലെന്നും എന്നാല്‍ വിശ്വാസികളുടെ കാര്യം പരിഗണിക്കുമ്ബോള്‍ ചില സ്ഥലങ്ങളില്‍ മാത്രം വിവാഹതരായ പ്രായമേറിയ പുരുഷന്മാരെ വൈദികവൃത്തിയിലേക്ക് എടുക്കുന്ന കാര്യം സഭ ആലോചിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

സഭയിലെ വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താന്‍ കരുതുന്നത്. വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച്‌ കൂടുതല്‍ പ്രാര്‍ത്ഥനയും ആലോചനയും ആവശ്യമാണെന്നും പാനമയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

പലഭാഗങ്ങളിലും വൈദികരുടെ കുറവ് സഭയുടെ പ്രവര്‍ത്തനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. ഇവാന്‍ജലിക്കല്‍, പെന്തക്കോസ്ത് സഭകളിലും കത്തോലിക്ക സഭയിലെ പൗരസ്ത്യ റീത്തുകളിലെ ചിലതിലും വിവാഹിതരാകുന്നത് വൈദികരാകുന്നതിനു തടസ്സമല്ല. ഇതു കത്തോലിക്ക സഭ മുഴുവന്‍ നടപ്പാക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...