ഗോവയിൽ നിന്ന് മദ്യം കൊണ്ടുവരാനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാനൊരുങ്ങി ഗോവൻ സർക്കാർ

ഗോവയിൽ നിന്ന് മദ്യം കൊണ്ടുവരാനുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാനൊരുങ്ങി ഗോവൻ സർക്കാർ
വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് ഗോവന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനുപിന്നില്‍. അയല്‍ സംസ്ഥാനങ്ങളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച്‌ ഉടനെ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയില്‍ പറഞ്ഞു. വിനോദ സഞ്ചാരികളായി ഗോവയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. നിലവില്‍ ഗോവയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് മദ്യം കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. വിമാനങ്ങളിലാണെങ്കില്‍ നിലവില്‍ ഒരാള്‍ക്ക് രണ്ടുകുപ്പിയിലധികം കൊണ്ടുപോകാന്‍ അനുവാദമില്ല. റോഡ് മാര്‍ഗമാണെങ്കില്‍ അയല്‍ സംസ്ഥാനങ്ങളിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെവേണം കൊണ്ടുപോകാന്‍. ചെക്ക് പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ കുപ്പിയും പോകും അതിനുപുറമെ പിഴയും അടയ്‌ക്കേണ്ടിവരും കൈക്കൂലി വാങ്ങുന്നവരും കുറവല്ല. കാരണം, ഗോവയിലെ എക്‌സൈസ് വകുപ്പ് മദ്യം പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കുന്നില്ലെന്നതുതന്നെ. കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ ആന്‍ ഡിയുവിലേയ്ക്കുമാത്രമാണ് ഗോവന്‍ മദ്യം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. രണ്ടിലധികം കുപ്പികള്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോവന്‍ മദ്യം പ്രചരിപ്പിക്കുന്നതിനും അതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. മദ്യത്തിന്റെ മൊത്തവ്യാപാരത്തിലൂടെ ഗോവന്‍ സര്‍ക്കാര്‍ എക്‌സൈസ് ഫീ ഇനത്തില്‍ നിലവില്‍ 500 കോടിയോളം രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. ബാറുകളും റെസ്റ്റോറന്റുകളും വഴി വിറ്റഴിക്കുന്നമദ്യത്തില്‍നിന്നാണ്‌ ഇത്രയും വരുമാനം ലഭിക്കുന്നത്. പ്രതിവര്‍ഷം 80 ലക്ഷം വിനോദ സഞ്ചാരികള്‍ ഗോവ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Loading...