സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കുന്നു; ബിൽ നൽകാത്ത കടകൾക്ക് 20000 രൂപ പിഴ.

സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കുന്നു; ബിൽ നൽകാത്ത കടകൾക്ക് 20000 രൂപ പിഴ.

ബിൽ നൽകാത്ത കടകൾക്കും ഇതര സ്ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെ ശിക്ഷ ഉറപ്പാക്കാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് മിന്നൽപരിശേ‍ാധന പുനരാരംഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിഴയായി 20,000 രൂപ ഈടാക്കും. കൂടാതെ ബില്ലുകളുടെ നികുതിയും അതിനു തുല്യമായ പിഴയും അടപ്പിക്കും.  ഉപഭോക്താക്കൾക്കു ബിൽ ലഭിക്കുന്നില്ലെന്നു പരാതി വ്യാപകമായതോടെയാണു കർശന നടപടിക്കു ജിഎസ്ടി കമ്മിഷണറുടെ അധ്യക്ഷതയിൽ ചേർന്ന യേ‍ാഗം തീരുമാനിച്ചത്

ബിൽ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനായി ബില്ലുകൾ നറുക്കെടുത്തു സമ്മാനം നൽകുന്നതും പരിഗണനയിലുണ്ട്.  സംസ്ഥാനത്തെ 90 ഇന്റലിജൻസ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ പരിശേ‍ാധന ആരംഭിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ചില സ്ഥാപനങ്ങളിൽ നടത്തിയ ടെസ്റ്റ് റെയ്ഡിൽ ബിൽ കെ‍ാടുക്കാത്ത അൻപതിലധികം സംഭവങ്ങൾ കണ്ടെത്തിയിരുന്നു.  വ്യാപാരികൾക്കുള്ള മുന്നറിയിപ്പും ഉപഭേ‍ാക്താവിനുള്ള ബേ‍ാധവൽക്കണവുമായി പരിശേ‍ാധനയെ കാണണമെന്നു ജിഎസ്ടി അധികൃതർ അഭ്യർഥിച്ചു. മാസം നിശ്ചിത എണ്ണം പരിശേ‍ാധന നടത്താൻ സ്ക്വാഡുകൾക്കു നിർദേശമുണ്ടെന്നാണു സൂചന

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...