ഡിസംബർ മാസത്തെ ജി എസ് ടി റിട്ടേൺ സമയപരിധി അവസാനിക്കുമ്പോൾ 37% വ്യാപാരികളും റിട്ടേൺ സമർപ്പിച്ചില്ല.

ഡിസംബർ മാസത്തെ ജി എസ് ടി റിട്ടേൺ സമയപരിധി അവസാനിക്കുമ്പോൾ 37% വ്യാപാരികളും റിട്ടേൺ സമർപ്പിച്ചില്ല.

രാജ്യത്ത് ആകെ 1.21 കോടി സ്ഥാപനങ്ങൾക്ക് ആണ് ജി എസ് ടി രജിസ്ട്രേഷൻ ഉള്ളത് അതിൽ 17 ലക്ഷം കോമ്പോസിഷൻ രജിസ്ട്രേഷൻ കഴിച്ചാൽ 1.04 കോടി സ്ഥാപനങ്ങൾ ആണ് ഡിസംബർ മാസത്തെ ജി എസ് ടി ആർ 3 ബി ജനുവരി 20ന് ഫയൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക് പ്രകാരം 65.60 ലക്ഷം റിട്ടേൺ ആണ് ജനുവരി 20 വരെ ഫയൽ ചെയ്തിട്ടുള്ളത്.
ബാക്കി വരുന്ന 38 ലക്ഷം സ്ഥാപനങ്ങൾ ഇനി റിട്ടേൺ സമർപ്പിക്കുമ്പോൾ വൈകുന്ന ഓരോ ദിവസത്തേക്കും 50 രൂപ വീതം ലേറ്റ് ഫീ നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ ഒരു ദിവസത്തെ ലേറ്റ് ഫീ മാത്രം 19.00 കോടി രൂപ സർക്കാരിന് ലഭിക്കും.

മാത്രമല്ല അടയ്ക്കേണ്ട തുകയ്ക്ക് 18 % പലിശ വേറെ.
ഇതാണ് വസ്തുത എങ്കിലും ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നതിന് പ്രധാന കാരണം സോഫ്റ്റ്‌വെയർ തകരാറാണ് എന്നാണ് ടാക്സ് പ്രാക്ടീഷണർമ്മാരും വ്യാപാരികളും പറയുന്നത്.

കഴിഞ്ഞ ദിവസം ജി എസ് ടി നെറ്റ് വർക്ക് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത് 1379.71 കോടി രുപയ്ക്ക് ഇൻഫോസിസിന് നൽകപ്പെട്ടിട്ടുള്ള കരാരിൽ ഇതുവരെ 437 കോടി രൂപ നൽകിക്കഴിഞ്ഞു എന്നാണ്. എന്നാൽ സോഫ്റ്റ്‌വെയർ ശരിയായി പ്രവർത്തിക്കാത്തതിന് 16.25 കോടി രൂപ അവരിൽ നിന്ന് പിഴയായി വാങ്ങി എന്നും പ്രമുഖ ടാക്സ് പ്രാക്റ്റീഷണറും ഓൾ കേരള ജി എസ് ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീ ജേക്കബ് സന്തോഷ് നൽകിയ വിവരാവകാശ അപേക്ഷ മറുപടിയിൽ അറിയിച്ചു.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...