രാജ്യത്ത് തുടര്‍ച്ചയായ പത്താം മാസവും ജിഎസ്ടി വരുമാനത്തില്‍ വര്‍ദ്ധനവ്.

രാജ്യത്ത് തുടര്‍ച്ചയായ പത്താം മാസവും ജിഎസ്ടി വരുമാനത്തില്‍ വര്‍ദ്ധനവ്.

ധനമന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചരക്ക് സേവന നികുതി വരുമാനത്തില്‍ സമാഹരിച്ചത് 1.5 ലക്ഷം കോടി രൂപയാണ്.

2021 ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്ബോള്‍, ഇത്തവണ 15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ മാസത്തിലെ പതിവ് സെറ്റില്‍മെന്റുകള്‍ക്ക് ശേഷം കേന്ദ്രത്തിന്റെ ആകെ വരുമാനം 63,380 കോടി രൂപയും, സംസ്ഥാനത്തിന്റെ ആകെ വരുമാനം 64,451 കോടി രൂപയുമാണ്.

സെറ്റില്‍മെന്റായി സര്‍ക്കാര്‍ 36,669 കോടി രൂപ സിജിഎസ്ടിയിലേക്കും, 31,094 കോടി രൂപ എസ്ജിഎസ്ടിയിലേക്കും അടച്ചിട്ടുണ്ട്. ഇത്തവണ ഇ- വേ ബില്ലില്‍ നിന്നുളള വരുമാന വര്‍ദ്ധനവ്, ആകെ വരുമാനം ഉയരാന്‍ കാരണമായി. പഞ്ചാബ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഡിസംബറില്‍ ഉയര്‍ന്ന വരുമാനം നേടിയത്.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...