ജി.എസ്.ടി: അമിത പിഴയും പലിശയും വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്നു.; എ.എൻ.പുരം ശിവകുമാർ

ജി.എസ്.ടി: അമിത പിഴയും പലിശയും വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്നു.; എ.എൻ.പുരം ശിവകുമാർ

ആലപ്പുഴ: ജി.എസ്.ടിയിലെ നിയമങ്ങളിലെ അശാസ്ത്രീയമായി ഏർപ്പെടുത്തിയിരിക്കുന്ന അമിത പിഴയും, ഉയർന്ന പലിശയും വ്യാപാര മേഖലക്ക് വൻ തിരിച്ചടിയാകുന്നതായി ടാക്സ് കൺസൾട്ടൻ്റ്സ് ആൻ്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ പറഞ്ഞു. ടി.സി.പി.എ.കെ. അക്കാഡമിക്ക് കൗൺസിൽ, ജി.എസ്.ടി.യും വ്യാപാര മേഖലയും എന്ന വിഷയത്തിൽ ആലപ്പുഴയിൽ നടത്തിയ ഏകദിന പഠനകളരി ഉൽഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ.

ജി.എസ്.ടി.യിൽ അവ്യക്തത നിലനിന്ന ആദ്യകാലഘട്ടത്തിലെ കണക്കുകൾ പോലും ഓഡിറ്റിംഗിന് വിധേയമാക്കാൻ സംസ്ഥാന ജി.എസ്.ടി. വകുപ്പ് തിരുമാനം വ്യാപാര മേഖലക്ക് കനത്ത പ്രഹരമാകും. വാറ്റ് കാലത്തെ നികുതിക്ക് ഒറ്റത്തവണ തീർപ്പാക്കൽ ബജറ്റിൽ നിർദ്ദേശിക്കാത്തത് നിരാശാജനകമാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.കെ.ബഷീർ, എം.ആർ.മണികണ്ഠൻ, വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

ജി.എസ്.ടി. സ്പെഷ്യൽ ഫാക്കൽറ്റി, ചാർട്ടേഡ് അക്കൗണ്ടൻ്റ് എം.ഉണ്ണികൃഷ്ണൻ പഠനകളരിക്ക് നേതൃത്വം നൽകി. 

പതിനാല് ജില്ലകളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുത്തു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...