ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു

ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞതിനെതിരെ നാഷണൽ റസ്റ്ററന്‍റ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസ് വീണ്ടും നവംബർ 25ന് പരിഗണിക്കും.

വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ളതല്ല ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവെന്ന് ഹരജിക്കാർ വാദിച്ചു. എല്ലാ ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് മെനുവിലും മറ്റിടങ്ങളിലും പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്ന് വാദം കേട്ട ജസ്റ്റിസ് യശ്വന്ത് വർമ നിർദേശിച്ചു. കേസിൽ കക്ഷികളോട് മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു.

ജൂലൈ നാലിനാണ് ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് ഉത്തരവിറങ്ങിയത്. സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സർവിസ് ചാർജ് ഉപഭോക്താവിന് താൽപര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം. സർവിസ് ചാർജ് നൽകൽ ഉപഭോക്താവിന്‍റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിറക്കിയത്. സർവിസ് ചാർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്‍റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Loading...