ആദായനികുതി നിയമം പരിഷ്‍കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആദായനികുതി വകുപ്പ്.

ആദായനികുതി നിയമം പരിഷ്‍കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആദായനികുതി വകുപ്പ്.

ന്യൂഡൽഹി: ആറ് ദശാബ്ദം പഴക്കമുള്ള ആദായനികുതി നിയമം പരിഷ്‍കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആദായനികുതി വകുപ്പ്. നിയമത്തിലെ ഭാഷ ലളിതമാക്കാനും പരാതികൾ പരമാവധി കുറക്കാനും കാലഹരണപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കാനുമാണ് ലക്ഷ്യമിടുന്നത്.

1961ലെ ആദായനികുതി നിയമം സമഗ്രമായി പരിഷ്‍കരിക്കുമെന്ന് ബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതിന് ചുവട് പിടിച്ച്, പരിഷ്‍കരണങ്ങൾക്കായി ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭാഷയുടെ ലളിതവത്കരണം, വ്യവഹാരങ്ങളും പരാതികളും, അനാവശ്യമായതും കാലഹരണപ്പെട്ടതുമായ വ്യവസ്ഥകൾ തുടങ്ങിയ വിഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.

ഇതിനായി ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രത്യേക വിൻഡോ തുറന്നിട്ടുണ്ട്. മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് വ്യക്തികൾക്ക് പോർട്ടലിൽ പ്രവേശിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായനികുതി നിയമം പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പൊതുജനാഭിപ്രായം, നികുതി നിയമങ്ങളുടെ നിർദിഷ്ട നവീകരണം വ്യവസായ പ്രതീക്ഷകളുമായി വിന്യസിക്കാൻ സർക്കാരിനെ അനുവദിക്കും. ഒക്ടോബർ 13 ഞായറാഴ്ച മുതൽ ആദായനികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് സിബിഡിടി അറിയിച്ചു. ഫെബ്രുവരിയിലെ അടുത്ത ബജറ്റ് സമ്മേളനത്തിൽ ബിൽ തയ്യാറാക്കാൻ ഇത് സർക്കാരിന് മതിയായ സമയം നൽകും. 

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...