റഷ്യയുടെ സ്വന്തം കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും

റഷ്യയുടെ സ്വന്തം കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും

പ്രസിദ്ധമായ കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതി വരുന്നു. അതും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സര്‍ക്കാരുമായി കേന്ദ്രഭരണകൂടം ധാരണയിലെത്തി. 7.5 ലക്ഷം കലാഷ്‌നിക്കോവുകളാണ് അമേത്തിയിലെ കോര്‍വ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിര്‍മിക്കുക. 7.62X39 എംഎം കാലിബറുള്ള എകെ 203 തോക്കുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് ധാരണ. 

പ്രസിദ്ധമായ എകെ 47 തോക്കുകളുടെ ചെറിയ വകഭേദമാണിത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഫെബ്രുവരി 15ന് ഇരുവിഭാഗവും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ലോകസഭാ വിജ്ഞാപനത്തിന്റെ മുമ്ബ് കോര്‍വ ആയുധ നിര്‍മാണ ശാലയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തി ഫെബ്രുവരി 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എകെ 203 നിര്‍മാണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സൈന്യത്തില്‍ നിന്ന് ഒരു മേജര്‍ ജനറലിന്റെ സേവനം ഫാക്ടറിയില്‍ ലഭ്യമാക്കും. പദ്ധതിക്ക് ആകെ 12,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യയും റഷ്യയും പൊതുവായി അംഗീകരിക്കുന്ന മറ്റു രാജ്യങ്ങളിലേക്ക് ഇവിടെ നിര്‍മിക്കുന്ന തോക്കുകള്‍ കയറ്റുമതി ചെയ്യാനുള്ള തീരുമാനവും ഇരുവിഭാഗവും അംഗീകരിച്ചിരുന്നു.

ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മാകൃകയിലാണ് ഇവയുടെയും വിപണനം സാധ്യമാവുക. പാകിസ്താന്‍, ചൈനീസ് അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് നല്‍കുന്നതിനാണ് പുതിയ കലാഷ്‌നിക്കോവ് റൈഫുകള്‍ ഇന്ത്യ നിര്‍മിക്കുന്നത്. നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമാണ് ഇവ നല്‍കുക. നേരത്തേ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് റൈഫിള്‍ വികസിപ്പിക്കാനായിരുന്നു റഷ്യയിലെ കലാഷ്‌നിക്കോവ് കണ്‍സേണിന്റെ നീക്കം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡുമായാണ് കരാറില്‍ ഒപ്പുവയ്‌ക്കേണ്ടതെന്നാണ് ഇന്ത്യയുടെ പുതിയ നിലപാട്. റഫേല്‍ വിമാന ഇപാടില്‍ ദസോള്‍ട്ട് ഏവിയേഷന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് കരാര്‍ നല്‍കിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

2025 ലെ ഫിനാൻസ് ആക്ട് രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Loading...