സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും കടലാസിലൊതുങ്ങി ജിഎസ്ടി പുനഃസംഘടന

സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും കടലാസിലൊതുങ്ങി ജിഎസ്ടി പുനഃസംഘടന

സർക്കാർ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും നികുതി വരുമാനം വർധിപ്പിക്കാൻ സഹായകമായ ജിഎസ്ടി വകുപ്പ് പുനഃസംഘടന എങ്ങുമെത്തിയില്ല. പുനഃസംഘടനയ്ക്ക് മന്ത്രിസഭ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തെങ്കിലും പു നഃസംഘടന എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമാക്കുന്ന ഉത്തരവാണ് ഇനി ഇറങ്ങാനുള്ളത്.

ഉദ്യോഗസ്ഥരുടെ പുനർവിന്യാസം, ചുമതല, ഓഫിസുകളുടെ മാറ്റം തുടങ്ങിയവ സംബന്ധിച്ച് വ്യക്തത വരണമെങ്കിൽ ഈ ഉത്തരവിറങ്ങണം. മന്ത്രിസഭ തീരുമാനമെടുത്ത് 3 മാസം കഴിഞ്ഞിട്ടും പുനഃസംഘടന നടപ്പാക്കാത്തതിനാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ മരവിച്ചമട്ടാണ്.

രാജ്യത്ത് ജിഎസ്ടി നടപ്പാക്കി 5 വർഷം കഴിഞ്ഞിട്ടും പഴയ മൂല്യ വർധിത നികുതി സമ്പ്രദായത്തിനു ചേർന്ന സംവിധാനത്തിലാണ് നികുതി വകുപ്പ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഇതു കാരണം ജി എസ്ടി ഫലപ്രദമായി നടപ്പാക്കാനോ നികുതി ചോർച്ച തടയാനോ കഴിഞ്ഞിട്ടില്ല. കേന്ദ്ര സോ ഫ്റ്റ്വെയറിലേക്ക് സംസ്ഥാനവും മാറിയതാണ് അടുത്ത കാലത്തു നടത്തിയ വലിയ ചുവടുവയ്പ്. 

പുനഃസംഘടന കൂടി പൂർത്തിയായാലേ ജിഎസ്ടി പിരിവ് ഊർജിതമാക്കാൻ കഴിയൂ. കേരളത്തിലെ സ്റ്റേറ്റ് ഇൻറലിജൻസ് വിഭാഗം നിശ്ചലമായ സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പുനഃസംഘടന അടുത്ത മാസത്തോടെ പൂർത്തിയാക്കുമെന്നാണ് ജിഎസ്ടി വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനിടെ, പുനഃസംഘടന തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഒരു വിഭാഗം ജീവന ക്കാർ ജിഎസ്ടി കമ്മിഷണറോടു പരാതിപ്പെട്ടിട്ടുണ്ട് എന്നും അറിയാൻ കഴിയുന്നു.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...