എല്ലാ സംസ്ഥാന സർക്കാരുകളും വിവരാവകാശ അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള പോർട്ടലുകൾ 3 മാസത്തിനകം ആരംഭിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.

എല്ലാ സംസ്ഥാന സർക്കാരുകളും വിവരാവകാശ അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള പോർട്ടലുകൾ 3 മാസത്തിനകം ആരംഭിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്.

എല്ലാ സംസ്ഥാന സർക്കാരുകളും 3 മാസത്തിനകം വിവരാവകാശ അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള പോർട്ടലുകൾ (ആർടിഐ പോർട്ടൽ) ആരംഭിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. 

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ചു പ്രവാസി ലീഗൽ സെൽ നൽകിയ ഹർജി പരിഗണിച്ചത്. 2020ൽ കേരളം ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ഓൺലൈൻ ആർടിഐ സേവനം ആരംഭിച്ചെങ്കിലും പ്രവർത്തനക്ഷമമല്ല.

ഓഫിസിൽ നേരിട്ടോ തപാൽ ആയോ അപേക്ഷ നൽകുകയാണു നിലവിലെ രീതി. ഓൺ ലൈൻ സേവനം ഏർപ്പെടുത്തി യാൽ കൂടുതൽ വിവരാവകാശ അപേക്ഷകൾ എത്തുമെന്നതിനാലാണു പല സംസ്ഥാനങ്ങളും ഇതിനോടു മുഖം തിരിക്കുന്നത്.

കേന്ദ്രത്തിനും നിലവിൽ ഓൺ ലൈൻ ആർടിഐ സേവനമുണ്ട്.(https://rtionline.gov.in/)

എല്ലാ ഹൈക്കോടതികളും 3 മാസത്തിനകം വിവരാവകാശ അപേക്ഷകൾ നൽകാനുള്ള പോർട്ടലുകൾ ആരംഭിക്കണമെന്നും സുപ്രീം കോടതി നിർദേശി ച്ചിട്ടുണ്ട്. 

കേരള ഹൈക്കോടതിക്ക് ആർടിഐ പോർട്ടൽ നിലവിലില്ല. അഭിഭാഷകനായ ജോസ് ഏബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനു വേണ്ടി ഹാജരായത്.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...