ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു.

തിരുവനന്തപുരം സിജെഎം കോടതിയാണ് വ്യവസ്ഥതകളോടെ ജാമ്യം അനുവദിച്ചത്. 35000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.

പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ശക്തമായ തെളിവുകള്‍ നിരത്താനായില്ല. പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി തള്ളി.

പ്രതി മദ്യപിച്ചായിരുന്നു വാഹനമോടിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിന് എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു.

ചികിത്സയില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. രക്തപരിശോധന റിപ്പോര്‍ട്ടും കേസ് ഡയറിയും ഉച്ചയ്ക്ക് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് നടത്തിയ തിരകഥയാണ് കേസ് എന്ന് പ്രതിഭാഗം വാദിച്ചു.

പ്രതി മദ്യപിച്ചിട്ടില്ല. അന്തസോടെ പൊതുസമൂഹത്തില്‍ ജീവിക്കുന്ന പ്രതിയെ അപകീര്‍ത്തിപ്പെടുത്താനാണ് കേസെന്നും 304 വകുപ്പ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

ഇരുകൂട്ടരുടെയും വാദം കേട്ടതിന് ശേഷമാണ് സിജെഎം കോടതി വ്യവസ്ഥയോടെ ശ്രീറാം വെങ്കിട്ടരാമിന് ജാമ്യം അനുവദിച്ചത്.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

Loading...