ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു

ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞതിനെതിരെ നാഷണൽ റസ്റ്ററന്‍റ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റസ്റ്ററന്‍റ് അസോസിയേഷൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസ് വീണ്ടും നവംബർ 25ന് പരിഗണിക്കും.

വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചുള്ളതല്ല ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവെന്ന് ഹരജിക്കാർ വാദിച്ചു. എല്ലാ ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് മെനുവിലും മറ്റിടങ്ങളിലും പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്ന് വാദം കേട്ട ജസ്റ്റിസ് യശ്വന്ത് വർമ നിർദേശിച്ചു. കേസിൽ കക്ഷികളോട് മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു.

ജൂലൈ നാലിനാണ് ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ് ഉത്തരവിറങ്ങിയത്. സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. സർവിസ് ചാർജ് ഉപഭോക്താവിന് താൽപര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണ്. ഇത് ഉപഭോക്താവിനെ അറിയിക്കണം. സർവിസ് ചാർജ് നൽകൽ ഉപഭോക്താവിന്‍റെ വിവേചനാധികാരമാണ്. അതിനായി നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിറക്കിയത്. സർവിസ് ചാർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്‍റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനായ 1915ൽ പരാതി നൽകാമെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.

Also Read

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

Loading...