മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 9 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് നികുതിയീടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.കേരള മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വാഹനീയം പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഓട്ടിസം, സെറിബ്രൽ പാൾസി പോലെയുള്ള മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വാഹനങ്ങൾക്കാണിത്.മുൻപ് ശാരീരിക വൈകല്യമുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന 7 ലക്ഷം വരെയുള്ള വാഹനങ്ങൾക്കായിരുന്നു നികുതി ഒഴിവാക്കിയത്.

വകുപ്പിന്റെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. എൺപത്തഞ്ചു ശതമാനം സേവനങ്ങളും ഓൺലൈനായിക്കഴിഞ്ഞു. സെപ്റ്റംബർ മാസത്തോടെ എലഗന്റ് കാർഡുകൾ ലഭ്യമാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ പൂർണ്ണമായും സജ്ജീകരിക്കുന്നതോടെ സംസ്ഥാനത്ത് വിവേചനമില്ലാതെ നിയമം നടപ്പിലാക്കാൻ സാധിക്കും.

മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ജനങ്ങളുമായി സംവദിച്ചു തീർപ്പാക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് വാഹനീയം അദാലത്തെന്നും മന്ത്രി പറഞ്ഞു. 

 

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ഗതാഗത വകുപ്പ് മന്ത്രി പരാതിക്കാരുമായി സംവദിച്ചു. വകുപ്പിന് ലഭിച്ച 410 പരാതികളിൽ 378 എണ്ണം പരിഹരിച്ചു. മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ തീർപ്പാകാതെ കിടന്ന അപേക്ഷകളും,പുതിയ അപേക്ഷകളും പരാതികളും അദാലത്തിൽ പരിഹരിച്ചു.തീർപ്പാക്കാൻ കഴിയാത്തവ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവച്ചു.മേൽവിലാസത്തിൽ അയച്ചിട്ടും വിവിധ കാരണങ്ങളാൽ മടങ്ങിവന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും,ലൈസൻസുകളും ഉടമസ്ഥർക്ക് മന്ത്രി വേദിയിൽ വച്ച് നേരിട്ട്  നൽകി. 

 

വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അധ്യക്ഷനായി.

ഓരോ ഫയലിലും കുരുങ്ങിക്കിടക്കുന്നത് ഒരു മനുഷ്യന്റെ ജീവിതമാണെന്നും സമയബന്ധിതമായി അപേക്ഷകളും പരാതികളും തീർപ്പാക്കണമെന്നുമാണ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സർക്കാർ നൽകിയ നിർദ്ദേശം.അത്തരം ഫയലുകൾ തീർപ്പാക്കി ജനങ്ങൾക്ക് ആശ്വാസമേകുകയാണ് അദാലത്തിന്റെ ലക്ഷ്യം. പരാതി പരിഹാരത്തോടൊപ്പം വകുപ്പിന്റെ പദ്ധതികളും മറ്റു സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കും.ഗതാഗതമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന വകുപ്പിന്റെ പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു. 

 

സർക്കാർ ഓഫിസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും ജനകീയവുമാക്കാൻ അദാലത്തുകളിലൂടെ സാധിക്കുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഓഫീസുകളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന പരാതികളും അപേക്ഷകളും പരിഹരിക്കുന്നതോടൊപ്പം പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും ഇത് സഹായകരമാകും.ഓരോ ജില്ലകളിലും നേരിട്ടെത്തി അദാലത്തിനു നേതൃത്വം നൽകുന്ന വകുപ്പ് മന്ത്രിയെ മന്ത്രി അഭിനന്ദിച്ചു. 

 

തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ആമുഖപ്രഭാഷണം നടത്തി. എം എൽ എ മാരായ പി ടി എ റഹീം,ഡോ എം. കെ. മുനീർ, കെ.എം.സച്ചിൻ ദേവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എ ഡി ജി പി ആന്റ് ട്രാൻസ്‌പോർട് കമ്മീഷണർ എസ്. ശ്രീജിത്ത്‌ സ്വാഗതവും അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ സി എസ് പ്രമോജ് ശങ്കർ നന്ദിയും പറഞ്ഞു.

Also Read

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

വർഷങ്ങൾക്കുമുമ്പ് ഒരു കേസിൽ ഹാജരായിരുന്നുവെന്ന ഒറ്റ കാരണത്താൽ ഒരു മുതിർന്ന അഭിഭാഷകന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്

Loading...