നോട്ടിഫികേഷൻ ഇറങ്ങിയില്ല, ഇൻപുട്ട് ടാക്സ് 16(4) കേസ്സുകളിൽ വ്യപാരിദ്രോഹ നടപടികളുമായി ജി എസ് ടി വകുപ്പു മുന്നോട്ട്.

നോട്ടിഫികേഷൻ ഇറങ്ങിയില്ല, ഇൻപുട്ട് ടാക്സ് 16(4) കേസ്സുകളിൽ വ്യപാരിദ്രോഹ നടപടികളുമായി ജി എസ് ടി വകുപ്പു മുന്നോട്ട്.

രാജ്യ വ്യപകമായി വ്യപാരികളുടെയും, ടാക്സ് പ്രാക്ടീഷണർ സംഘടനകളുടെയും ഏറെ കാലത്തെ പരാതി പരിഗണിച്ചുകൊണ്ടു 53 ാംജി എസ് ടി കൗൺസിൽ ജി എസ് ടി തുടങ്ങിയ വർഷമായ 2017-18 മുതൽ 2020 -21 വർഷം വരെയുള്ള കാലയളവിൽ 2021 നവംബർ 30 നകം 3ബി റിട്ടേൺ ഫയൽ ചെയ്തു ഇൻപുട്ട് ടാക്സ് ക്ലൈം ചെയ്ത എല്ലാ അർഹരായ ടാക്സ് പെയേഴ്സിനും ഇൻപുട്ട് ടാക്സ് അനുവദിക്കാം എന്ന് തീരുമാനിച്ചു ശുപാർശ ചെയ്തിട്ടുള്ളതാണ്.

അതിൻറെ അടിസ്ഥാനത്തിൽ 2024 കേന്ദ ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ ഈ അനുകൂല്യം ഉൾപെടുത്തി കൊണ്ടു ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ആംനസ്റ്റി സ്കീം പ്രഖ്യാപിക്കുകയും ചെയ്യുകയും ചെയ്ത് പിന്നീടു സഭയിൽ സി ജി എസ് ടി നിയമം വകുപ്പു16(5), 128 A എന്നീ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി കൊണ്ടു 2024 ഫിനാൻസ് ബിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ഇനി സഭയിൽ നിയമം പാസാക്കി അതിനുശേഷം നോട്ടിഫിക്കേഷൻ ഇറങ്ങാനുമുണ്ട്. പ്രഖ്യാപിച്ചിട്ടുള്ള പുതിയ ആംനസ്റ്റി പദ്ധതി പ്രകാരം 2017-18 വർഷം മുതൽ 2020-21 വർഷം വരെ ഇൻപുട്ട് ടാക്സ് എടുക്കാൻ ഉള്ള സമയപരിധി 2021 നവംബർ 30ആണ്. അതുപോലെതന്നെ നികുതി കുടിശ്ശിക ഉള്ളവർക്ക് 2025 മാർച്ച് 31നകം പലിശ പിഴ എന്നിവ ഒഴിവാക്കിക്കൊണ്ട് അടയ്ക്കാനുള്ള സൗകര്യം ഈ പദ്ധതിയിലുണ്ട്.   

ഈ ഒരു സാഹചര്യത്തിൽ ഈ വിഷയത്തിൽ നോട്ടിഫിക്കേഷൻ ഇതുവരെ ഇറങ്ങിയില്ലയെന്ന സാങ്കേതിക കാരണം കാട്ടി നേരത്തെ നോട്ടീസ് ആയി കിടക്കുന്ന കേസുകളിൽ ഒരു മനസാക്ഷിയും ഇല്ലാതെ ഓർഡർ ആക്കി റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ടുപോവാൻ കേരള ജി എസ് ടി ഡിപ്പാർട്ട്മെൻറ് തീരുമാനിച്ചിട്ടുള്ളതായി പറയപ്പെടുന്നു. 

ഈ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വിവിധ ജില്ലകളിലെ സർക്കിൾ ഓഫീസുകളിൽ നിന്നും പെൻഡിങ് കേസുകൾ ഓഡറാക്കി തീർപ്പു കൽപ്പിക്കാനും തീരുമാനിച്ചിട്ടുള്ളതായി അറിയുന്നു. ഇത് നേരത്തെ തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യാപാരി സമൂഹത്തെ ഒന്നു കൂടി ദ്രോഹിക്കുന്ന നടപടികളാണ്. ഇത്തരത്തിൽ തീർപ്പ് കൽപ്പിക്കപ്പെടുന്ന ഓർഡറുകൾ വ്യപാരികളെ അനാവശ്യമായ നിയമ നടപടികൾക്കും പണ ചെലവിനും തള്ളിവിടുന്നതാവും. 

ഇത്തരം നടപടികൾ താൽക്കാലികമായി ഒഴിവാക്കിക്കൊണ്ട് വിഷയത്തിൽ നോട്ടിഫിക്കേഷൻ ഇറങ്ങുന്നത് വരെ കാത്തിരിക്കണമെന്ന് സംസ്ഥാന ജി എസ് ടി വകുപ്പു ഗ്രീവൻസ് പരിഹാര കമ്മിറ്റി അംഗവും, All India Federation of Tax Practitioners ദേശീയ നിർവാഹക സമിതി അംഗവുമായ അഡ്വ:എം ഗണേശൻ അഭിപ്രായപ്പെട്ടു.


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...