ഡിസംബർ മാസത്തെ ജി എസ് ടി റിട്ടേൺ സമയപരിധി അവസാനിക്കുമ്പോൾ 37% വ്യാപാരികളും റിട്ടേൺ സമർപ്പിച്ചില്ല.

ഡിസംബർ മാസത്തെ ജി എസ് ടി റിട്ടേൺ സമയപരിധി അവസാനിക്കുമ്പോൾ 37% വ്യാപാരികളും റിട്ടേൺ സമർപ്പിച്ചില്ല.

രാജ്യത്ത് ആകെ 1.21 കോടി സ്ഥാപനങ്ങൾക്ക് ആണ് ജി എസ് ടി രജിസ്ട്രേഷൻ ഉള്ളത് അതിൽ 17 ലക്ഷം കോമ്പോസിഷൻ രജിസ്ട്രേഷൻ കഴിച്ചാൽ 1.04 കോടി സ്ഥാപനങ്ങൾ ആണ് ഡിസംബർ മാസത്തെ ജി എസ് ടി ആർ 3 ബി ജനുവരി 20ന് ഫയൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്ക് പ്രകാരം 65.60 ലക്ഷം റിട്ടേൺ ആണ് ജനുവരി 20 വരെ ഫയൽ ചെയ്തിട്ടുള്ളത്.
ബാക്കി വരുന്ന 38 ലക്ഷം സ്ഥാപനങ്ങൾ ഇനി റിട്ടേൺ സമർപ്പിക്കുമ്പോൾ വൈകുന്ന ഓരോ ദിവസത്തേക്കും 50 രൂപ വീതം ലേറ്റ് ഫീ നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ ഒരു ദിവസത്തെ ലേറ്റ് ഫീ മാത്രം 19.00 കോടി രൂപ സർക്കാരിന് ലഭിക്കും.

മാത്രമല്ല അടയ്ക്കേണ്ട തുകയ്ക്ക് 18 % പലിശ വേറെ.
ഇതാണ് വസ്തുത എങ്കിലും ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നതിന് പ്രധാന കാരണം സോഫ്റ്റ്‌വെയർ തകരാറാണ് എന്നാണ് ടാക്സ് പ്രാക്ടീഷണർമ്മാരും വ്യാപാരികളും പറയുന്നത്.

കഴിഞ്ഞ ദിവസം ജി എസ് ടി നെറ്റ് വർക്ക് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത് 1379.71 കോടി രുപയ്ക്ക് ഇൻഫോസിസിന് നൽകപ്പെട്ടിട്ടുള്ള കരാരിൽ ഇതുവരെ 437 കോടി രൂപ നൽകിക്കഴിഞ്ഞു എന്നാണ്. എന്നാൽ സോഫ്റ്റ്‌വെയർ ശരിയായി പ്രവർത്തിക്കാത്തതിന് 16.25 കോടി രൂപ അവരിൽ നിന്ന് പിഴയായി വാങ്ങി എന്നും പ്രമുഖ ടാക്സ് പ്രാക്റ്റീഷണറും ഓൾ കേരള ജി എസ് ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീ ജേക്കബ് സന്തോഷ് നൽകിയ വിവരാവകാശ അപേക്ഷ മറുപടിയിൽ അറിയിച്ചു.

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...