സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

കേന്ദ്രപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നതിനാൽ അവയുടെ നടത്തിപ്പിൽ പ്രയാസം നേരിടുകയാണ്. ദേശീയ ആരോഗ്യമിഷനു മാത്രം 1000 കോടിയോളം രൂപയാണ് കേന്ദ്രവിഹിതമായി കിട്ടാനുള്ളത്. ഈ തുക സംസ്ഥാനം വഹിക്കേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

1000 കോടിയിലധികം രൂപയാണ് നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് കിട്ടാനുള്ളതെന്നും പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിലടക്കം കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട വിഹിതം ലഭിക്കുന്നില്ല.


കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള കുടിശ്ശികത്തുക കേന്ദ്രസർക്കാരിൽനിന്നു നേടിയെടുക്കാൻ വിവിധ വകുപ്പുകൾ അതത് കേന്ദ്രമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് കത്തിടപാടുകളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കടമെടുക്കാനുള്ള പരിധിപോലും കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു. 2023-24ലെ അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കുകൾപ്രകാരം തൻവർഷം തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ഗ്രാന്റുകളിൽ 13,000 കോടി രൂപയുടെ കുറവുണ്ട്.

ജി.എസ്.ഡി.പി.യുടെ 3.5 ശതമാനം കടമെടുക്കാനുള്ള അവകാശം കേരളത്തിനുണ്ട്. പക്ഷേ, 2022-23 വർഷം 2.44 ശതമാനം മാത്രമാണ് എടുക്കാൻ അനുവദിച്ചത്. 2023-24-ൽ 2.8 ശതമാനമാണ് എടുക്കാൻ അനുവദിച്ചത്. ഈ രണ്ടുവർഷത്തിൽ മാത്രം കടമെടുപ്പിലുണ്ടായ കുറവ് 19,000 കോടി രൂപയാണ്.

യുജിസി ശമ്പളപരിഷ്കരണമടക്കം നടപ്പാക്കിയ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതങ്ങൾപോലും വ്യക്തതയില്ലാത്ത കാരണങ്ങൾപറഞ്ഞ് നിഷേധിക്കുന്നതാണ് കേന്ദ്രനിലപാട്.

സംസ്ഥാനത്തിന് കിട്ടാനുള്ള തുകകൾ കിട്ടാതിരുന്നാൽ അത് എല്ലാവരെയും ബാധിക്കുന്നതാണ് എന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനസർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...