ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തിൽ തുടരും.

ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തിൽ തുടരും.

മുംബൈ: പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തിൽ തുടരും.

നഗരങ്ങളിലെ ഉപഭോഗ ശേഷി വർധിച്ചത് ആഭ്യന്തര വളർച്ചക്ക് സ്ഥിരത നൽകുന്നുണ്ടെങ്കിലും പണപ്പെരുപ്പം പരിഗണിച്ച് പണനയത്തിൽ മാറ്റംവരുത്തേണ്ടെന്നാണ് യോഗത്തിൽ ധാരണയായത്.

സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനാണ് സമതി ഊന്നൽ നൽകിയതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

തുടർച്ചയായി ഒമ്പതാമത്തെ തവണയാണ് നിരക്കുകളിൽ മാറ്റംവരുത്തുന്നതിൽ നിന്ന് ആർബിഐ വിട്ടുനിൽക്കുന്നത്. പണവായ്പാനയ യോഗത്തിൽ ആറിൽ നാല് പേരും അനുകൂലിച്ച് വോട്ട് ചെയ്തു.

ഭക്ഷ്യ ഉത്പന്ന വിലകൾ കുതിക്കുന്നത് ആർബിഐ കരുതലോടെയാണ് കാണുന്നത്. പണപ്പെരുപ്പം ക്ഷമതാ പരിധിയായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിലാണെങ്കിലും നാല് ശതമാനത്തിൽ താഴെ നിലനിർത്താനാണ് റിസർവ് ബാങ്കിന്റെ ശ്രമം.

ഉൾക്കൊള്ളാവുന്നത്(അക്കമൊഡേറ്റീവ്) നയത്തിൽ നിന്നുള്ള പിന്മാറ്റം തുടരും. ആഗോളതലത്തിൽ പ്രതികൂല സാഹചര്യത്തെ കരുതലോടെയാണ് ആർബിഐ കാണുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 ശതമാനത്തിൽ നിലനിർത്തി.

പണപ്പെരുപ്പ അനുമാനവും 4.5 ശതമാനത്തിൽ നിലനിർത്തി. ഭക്ഷ്യ വിലക്കയറ്റവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അസംസ്കൃത എണ്ണവില ഉയർത്തിയേക്കാം.

ആർബിഐ തീരുമാനം പുറത്തുവന്നതോടെ സെൻസെക്സ് 500 പോയന്റ് താഴ്ന്നു.

Also Read

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...