വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാവാന്‍ 2020 ഒക്ടോബര്‍ വരെ കാത്തിരിക്കണം

വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാവാന്‍ 2020 ഒക്ടോബര്‍ വരെ കാത്തിരിക്കണം

കാല്‍ നൂറ്റാണ്ടിലേറെയായി കേരളം കാത്തിരിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് പ്രഖ്യാപിച്ചതു പോലെ ഈ വര്‍ഷം ഉണ്ടാവില്ല. അടുത്ത വര്‍ഷം ഒക്ടോബറോടെ മാത്രമേ പദ്ധതി പൂര്‍ത്തിയാവുകയുള്ളൂ എന്ന് വിഴിഞ്ഞം തുറമുഖ അധികൃതര്‍ അറിയിച്ചു. 2019 ഡിസംബര്‍ നാലിന് ആദ്യഘട്ടം പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനായിരുന്നു നേരത്തേയുള്ള ധാരണ. ആവശ്യമായ പാറ യഥാസമയം കിട്ടാത്തതിനാല്‍ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാവില്ലെന്ന് ഉറപ്പായപ്പോഴാണ് പുതിയ തീയതി പ്രഖ്യാപിക്കുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് ഝാ അറിയിച്ചു.

2017ലുണ്ടായ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ തിരമാലകളില്‍ പെട്ട് തുറമുഖത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചതാണ് നിര്‍മാണം വൈകാന്‍ കാരണം. അന്ന് തകര്‍ന്ന ഭാഗങ്ങളുടെ പുനര്‍നിര്‍മാണം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ നിര്‍മാണത്തിനാവശ്യമായ പാറകളുടെ ലഭ്യതക്കുറവും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ 21 ക്വാറികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. തുറമുഖത്തിന്റെ 70 ശതമാനം ജോലികള്‍ കഴിഞ്ഞു. ബെര്‍ത്തിനുള്ള 615 പൈലുകളില്‍ 90 ശതമാനവും പൂര്‍ത്തിയായി. ആധുനിക മത്സ്യബന്ധന തുറമുഖം, കണ്ടെയ്നര്‍, കാര്‍ഗോ യാര്‍ഡ്, വൈദ്യുതി സബ് സ്റ്റേഷന്‍ എന്നിവയുടെ നിര്‍മാണവും ഡ്രഡ്ജിംഗും പുരോഗമിക്കുന്നു. ബാലരാമപുരം-വിഴിഞ്ഞം തുറമുഖ ഭൂഗര്‍ഭ റെയില്‍പാതയ്ക്കായി പദ്ധതി റിപ്പോര്‍ട്ട് കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും 2022ഓടോ ഇത് പൂര്‍ത്തിയാവുമെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

360 ഏക്കര്‍ സ്ഥലത്ത് 7525 കോടി രൂപ ചെലവിലാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നത്. 40 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പിനായിരിക്കും ഇതിന്റെ നടത്തിപ്പ്. പിന്നീട് 20 കൊല്ലത്തേക്കു കൂടി നീട്ടാം. 15 കൊല്ലത്തിനു ശേഷം ലാഭവിഹിതത്തില്‍ നിന്ന് നിശ്ചിത ശതമാനം കേരള സര്‍ക്കാരിന് നല്‍കണമെന്നാണ് കരാര്‍. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന് വിവിധ തലത്തിലുള്ള സാമ്ബത്തിക, സാമൂഹിക നേട്ടങ്ങളാണ് ഉണ്ടാകുക. നേരിട്ടും അല്ലാതെയും നിരവധി തൊഴിലവസരങ്ങള്‍ തുറമുഖം തുറന്നിടും. വിനോദസഞ്ചാര, മല്‍സ്യബന്ധന, കാര്‍ഷിക മേഖലകളില്‍ പുതിയ അവസരങ്ങളും നേട്ടങ്ങളും സാധ്യമാകും. 140 ലധികം കോടി രൂപയുടെ സാമൂഹിക വികസന പരിപാടികളാണ് തുറമുഖവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരിക്കുന്നത്.

Also Read

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

വാദം കേൾക്കാതെ നികുതി വിധി നടപ്പാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് ₹20,000 രൂപയുടെ പിഴയും തിരിച്ചടിയും

വാദം കേൾക്കാതെ നികുതി വിധി നടപ്പാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് ₹20,000 രൂപയുടെ പിഴയും തിരിച്ചടിയും

വാദം കേൾക്കാതെ നികുതി വിധി പാസാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് പിഴയും തിരിച്ചടിയും

ആംനസ്റ്റി പദ്ധതി തടസ്സപ്പെടുത്തിയ ഏകീകൃത ജിഎസ്ടി ഉത്തരവ് റദ്ദാക്കി: കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ആംനസ്റ്റി പദ്ധതി തടസ്സപ്പെടുത്തിയ ഏകീകൃത ജിഎസ്ടി ഉത്തരവ് റദ്ദാക്കി: കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ആംനസ്റ്റി പദ്ധതി തടസ്സപ്പെടുത്തിയ ഏകീകൃത ജിഎസ്ടി ഉത്തരവ് റദ്ദാക്കി: കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ഇടപാടുകൾ രേഖകളിൽ മാത്രം; സാങ്കൽപ്പിക ഇൻവോയ്സുകൾ വഴി 37 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കേസിൽ 11 ദിവസത്തിനുള്ളിൽ ജാമ്യം

ഇടപാടുകൾ രേഖകളിൽ മാത്രം; സാങ്കൽപ്പിക ഇൻവോയ്സുകൾ വഴി 37 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കേസിൽ 11 ദിവസത്തിനുള്ളിൽ ജാമ്യം

ഇടപാടുകൾ രേഖകളിൽ മാത്രം; സാങ്കൽപ്പിക ഇൻവോയ്സുകൾ വഴി 37 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കേസിൽ 11 ദിവസത്തിനുള്ളിൽ ജാമ്യം

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

Loading...