ആദായനികുതി നിയമം പരിഷ്‍കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആദായനികുതി വകുപ്പ്.

ആദായനികുതി നിയമം പരിഷ്‍കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആദായനികുതി വകുപ്പ്.

ന്യൂഡൽഹി: ആറ് ദശാബ്ദം പഴക്കമുള്ള ആദായനികുതി നിയമം പരിഷ്‍കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആദായനികുതി വകുപ്പ്. നിയമത്തിലെ ഭാഷ ലളിതമാക്കാനും പരാതികൾ പരമാവധി കുറക്കാനും കാലഹരണപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കാനുമാണ് ലക്ഷ്യമിടുന്നത്.

1961ലെ ആദായനികുതി നിയമം സമഗ്രമായി പരിഷ്‍കരിക്കുമെന്ന് ബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതിന് ചുവട് പിടിച്ച്, പരിഷ്‍കരണങ്ങൾക്കായി ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭാഷയുടെ ലളിതവത്കരണം, വ്യവഹാരങ്ങളും പരാതികളും, അനാവശ്യമായതും കാലഹരണപ്പെട്ടതുമായ വ്യവസ്ഥകൾ തുടങ്ങിയ വിഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.

ഇതിനായി ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രത്യേക വിൻഡോ തുറന്നിട്ടുണ്ട്. മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് വ്യക്തികൾക്ക് പോർട്ടലിൽ പ്രവേശിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായനികുതി നിയമം പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പൊതുജനാഭിപ്രായം, നികുതി നിയമങ്ങളുടെ നിർദിഷ്ട നവീകരണം വ്യവസായ പ്രതീക്ഷകളുമായി വിന്യസിക്കാൻ സർക്കാരിനെ അനുവദിക്കും. ഒക്ടോബർ 13 ഞായറാഴ്ച മുതൽ ആദായനികുതി വകുപ്പിൻ്റെ വെബ്‌സൈറ്റ് നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് സിബിഡിടി അറിയിച്ചു. ഫെബ്രുവരിയിലെ അടുത്ത ബജറ്റ് സമ്മേളനത്തിൽ ബിൽ തയ്യാറാക്കാൻ ഇത് സർക്കാരിന് മതിയായ സമയം നൽകും. 

Also Read

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...