പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള ഇളവ് പിൻവലിച്ച് പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച് തപാൽ വകുപ്പ്.

കൊച്ചി: പ്രിന്റഡ് ബുക്കുകളും മാസികകളും പത്രങ്ങളും തപാൽമാർഗം അയയ്ക്കുന്നതിനുള്ള നിരക്ക് കുത്തനേ വർധിപ്പിച്ച് തപാൽ വകുപ്പ്.

ആറു പതിറ്റാണ്ടിലേറെയായി പുസ്‌തക പ്രേമികൾക്കും പ്രസാധകർക്കും സഹായകമായിരുന്ന ഇളവ് പിൻവലിച്ചതോടെയാണു പ്രിന്റ്ഡ് ബുക്ക് പോസ്റ്റ് നിരക്ക് ഇരട്ടിയായി വർധിച്ചത്.

ഇന്നലെ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇതോടെ 500 ഗ്രാം തൂക്കം വരുന്ന ബുക്കുകൾ തപാൽമാർഗം അയയ്ക്കാനുള്ള നിരക്ക് 27 രൂപയിൽനിന്ന് 61 രൂപയായി.

വായന പ്രോത്സാഹിപ്പിക്കുന്നതിനും പ്രസാധകരെ സഹായിക്കുന്നതിനുമായി പ്രധാനമന്ത്രിയായിരിക്കെ ജവഹർലാൽ നെഹ്റു ഏർപ്പെടുത്തിയതാണ് പ്രിൻ്റഡ് ബുക്ക് പോസ്റ്റ് സംവിധാനം.

കാലാനുസൃതമായ നിരക്കുവർധനവ് വന്നിരുന്നെങ്കിലും ജിഎസ്‌ടി നടപ്പാക്കുന്നതിനുമുമ്പ് 22 രൂപയായിരുന്നു 500 ഗ്രാം തൂക്കമുള്ള ബുക്ക് പോസ്റ്റിന്റെ നിരക്ക്. ജിഎസ്‌ടി വന്നതോടെ അത് 27 രൂപയായി.

ഇപ്പോൾ പ്രിന്റഡ് ബുക്ക് പോസ്റ്റ് എന്ന സംവിധാനംതന്നെ തപാൽ വകുപ്പ് എടുത്തുമാറ്റി. ഇനി പുസ്‌തകങ്ങൾ പൂർണമായും കവറിനുള്ളിലാക്കി പാഴ്സലായി അയയ്ക്കണം. ഇതോടെയാണു നിരക്കിലും മാറ്റം വന്നത്.

Also Read

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...