ദക്ഷിണേഷ്യയിലെ മൈസ്-വെഡ്ഡിംഗ് ഡെസ്റ്റിനേഷനാവാന്‍ കേരളം- പി എ മുഹമ്മദ് റിയാസ്

ദക്ഷിണേഷ്യയിലെ മൈസ്-വെഡ്ഡിംഗ് ഡെസ്റ്റിനേഷനാവാന്‍ കേരളം- പി എ മുഹമ്മദ് റിയാസ്

കൊച്ചി: ദക്ഷിണേഷ്യയിലെ എംഐസിഇ(മീറ്റിംഗ്സ്, ഇന്‍സന്‍റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്- മൈസ്) വെഡിംഗ് ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പന്ത്രണ്ടാമത് ലക്കത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

രണ്ട് ടൂറിസം മേഖലകളിലും അന്താരാഷ്ട്ര ഹബ്ബാകാനുള്ള എല്ലാ വിഭവശേഷിയും കേരളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ പുതിയ സംരംഭങ്ങള്‍ക്കായി ടൂറിസം ഇന്‍കുബേഷന്‍ ആന്‍ഡ് ഇനോവേഷന്‍ സെന്‍റര്‍ തുടങ്ങും. നിക്ഷേപകര്‍, ടൂറിസം വ്യവസായികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എന്നിവരുടെ സേവനം ഇന്‍കുബേഷന്‍ കേന്ദ്രത്തിലുണ്ടാകും. സംരംഭക അഭിരുചിയുള്ള യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഇതിന്‍റെ സാധ്യത പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

580 കി.മിയിലായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, ഇന്ത്യയില്‍ ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയവയുള്ള സ്ഥലമാണ് കേരളം. ദേശീയപാത, തീരദേശ-മലയോര ഹൈവേ എന്നിവ സജ്ജമാകുന്നതോടെ ഇന്ത്യയില്‍ ഏറ്റവും ചടുലമായ ഗതാഗതസൗകര്യമുള്ള സംസ്ഥാനമായി കേരളം മാറും. കുറച്ചു മണിക്കൂറുകള്‍ കൊണ്ട് കടല്‍ത്തീരം, കായലോരം, ഹില്‍സ്റ്റേഷന്‍ എന്നിവ കണ്ട് തീര്‍ക്കാവുന്ന ഏറ്റവും സമഗ്രമായ ഡെസ്റ്റിനേഷനാണ് സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം, വാട്ടര്‍ മെട്രോ, എന്നിവയ്ക്കൊപ്പം ലോകോത്തര ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍ എന്നിവയിലൂടെ മൈസ് ടൂറിസത്തിന് ഏറ്റവും പറ്റിയ സാഹചര്യമാണ് ഇവിടെയുള്ളത്. ജി 20 ഉച്ചകോടിയുടെ അനുബന്ധ യോഗങ്ങള്‍ നടത്തിയ പരിചയം സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകും. ആയുര്‍വേദ-വെല്‍നെസ് ടൂറിസം, ക്രൂസ്, കാരവാന്‍ ഹെലി ടൂറിസം, ഗ്രാമാന്തരീക്ഷ അനുഭവങ്ങള്‍ എന്നിവയെല്ലാം നേട്ടങ്ങളാണ്.

യുഎന്‍ ഡബ്ല്യൂടിഒയുടെ കണക്കു പ്രകാരം കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് കരകയറിയതില്‍ കേരളം 87.83 ശതമാനം കൈവരിച്ചുവെന്നും ടൂറിസം മന്ത്രി പറഞ്ഞു. കഴിഞ്ഞ കൊല്ലം 2.1 കോടി ആഭ്യന്തര ടൂറിസ്റ്റുകളാണ് സംസ്ഥാനം സന്ദര്‍ശിച്ചത്. വരും സീസണില്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിക്കുമെന്നാണ് പ്രതീക്ഷ.

ഉത്തരവാദിത്ത ടൂറിസം കേരള ടൂറിസത്തിന്‍റെ മുഖമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്‍റെ ജിഡിപിയില്‍ ടൂറിസത്തിന്‍റെ സംഭാവന 30 ശതമാനമാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ടൂറിസം ഇന്‍വസ്റ്റേഴ്സ് മീറ്റ് നടത്തിയത് ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

Loading...